ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ നിന്നുസാവകാശം ലഭിച്ചെങ്കിലും പൂര്‍ണ ആശ്വാസത്തിലെത്താതെ സച്ചിന്‍ പൈലറ്റ് . അയോഗ്യനാക്കപ്പെട്ടാല്‍ തന്‍റെ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്ന് സച്ചിന്‍ പറഞ്ഞതായാണ് അദ്ദേഹവുമായി ഏറ്റവുമടുത്ത ഒരു നേതാവു പറയുന്നത് . അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ നിന്നു പോരാടാനാണുതാത്പര്യമെന്നു സച്ചിന്‍ പറയുന്നു . സ്പീക്കറുടെ നോട്ടീസിനെതിരേ സച്ചിന്‍ പക്ഷം നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു രാവിലെ വിധി പറയും .

വിമത എംഎഎല്‍മാര്‍ക്ക് അനുകൂലമാണ് കോടതി വിധിയെങ്കില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നേരിയ നിലയിലാകും . എന്നാല്‍, സച്ചിന്‍ ഉള്‍പ്പെടെ 19 എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ഗെഹ്‌ലോട്ടിന്‍റെ ഭൂരിപക്ഷം വര്‍ധിക്കും .

അതിനിടെ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബിജെപി വിമതരെ കൂട്ടുപിടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പ്രധാനമന്ത്രിക്കു കത്തെഴുതി . ഗൂഢാലോചനയ്ക്കു പിന്നില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉണ്ടെന്നും കത്തില്‍ പറയുന്നു .