ന്യൂഡല്‍ഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കു തുല്യമായ രീതിയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരു മാസം കൂടി സമയം അനുവദിച്ചു. ആറ് മാസം കൂടി അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.

പെര്‍മനെന്റ് കമ്മീഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രതിരോധ മന്ത്രാലയം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടി നല്‍കിയത്. ഫെബ്രുവരിയിലാണ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പുരുഷ ഉദ്യോഗസ്ഥരെ പോലെ പെര്‍മനെന്റ് കമ്മീഷന്‍ നടപ്പിലാക്കണമെന്ന വിധി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ശരി വെയ്ക്കുകയും ചെയ്തിരുന്നു.വനിതാ ഉദ്യോഗസ്ഥരെ പെര്‍മനെന്റ് കമ്മീഷനില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടന 14 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കോവിഡ് മഹാമാരിയെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ഭരണനിര്‍വഹണം പൂര്‍ത്തിയാക്കാനായില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം കാരണമായി ചൂണ്ടിക്കാട്ടിയത്.