ചണ്ഡിഗഢ്: പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക അറൂസ ആലമുമായുള്ള പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങി‍െന്‍റ സൗഹൃദത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ തരംതാണതാണെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ ഇത്തരമൊരു അരാജകത്വം മുെമ്ബാരിക്കലും ഉണ്ടായിട്ടിെല്ലന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനീഷ് തിവാരി.

പാര്‍ട്ടി വിട്ട അമരീന്ദറും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആരും ഉപയോഗിക്കാന്‍ മടിക്കുന്നവയാണെന്നും ഇത് ജനങ്ങള്‍ക്ക് എത്രമാത്രം അരോചകമാണെന്ന കാര്യം നേതാക്കള്‍ ആലോചിച്ചിട്ടുണ്ടോ എന്നും മനീഷ് തിവാരി ട്വിറ്റര്‍ കുറിപ്പിലൂടെ ചോദിച്ചു.

അറൂസ ആലത്തിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന ഉപ മുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ പ്രസ്താവനക്ക്, ഉപമുഖ്യമന്ത്രി വ്യക്തി അധിക്ഷേപം നടത്തുകയാണെന്നായിരുന്നു അമരീന്ദറി‍െന്‍റ മറുപടി.

അസൂറക്ക് പണമോ സമ്മാനമോ കൈമാറാതെ സംസ്ഥാനത്ത് ഒരു ഔദ്യോഗിക നിയമനവും നടന്നിരുന്നില്ലെന്നായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവി‍െന്‍റ പത്നി നവ്ജോത് കൗറി‍െന്‍റ ആരോപണം.

നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ പഞ്ചാബിലെ സുപ്രധാന പ്രശ്നങ്ങളായ മയക്കുമരുന്ന്, 2015ലെ വിശുദ്ധഗ്രന്ഥ അവഹേളന സംഭവം, ൈവദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ മറന്നുപോയോ എന്നും വിവിധ ട്വീറ്റുകളിലായി മനീഷ് തിവാരി ചോദിച്ചു.