ദുബൈ: കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി നിര്‍മിതികളുടെ കേന്ദ്രമാണ് ദുബൈ.അക്കൂട്ടത്തില്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ് ശൈഖ് സായിദ് റോഡിന് സമീപം നിര്‍മാണ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്ന ‘മ്യൂസിയം ഓഫ് ദ ഫ്യൂചര്‍’.മുട്ടയുടെ ആകൃതിയില്‍ സ്റ്റീലില്‍ തിളങ്ങുന്ന അറബി കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശില്‍പഭംഗി ആരുടെയും ശ്രദ്ധപിടിക്കും.

ഇപ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഓഫ് ദ ഫ്യൂചര്‍ സ്ഥാനംപിടിച്ചിരിക്കുകയാണ്. നാഷനല്‍ ജിയോഗ്രഫിക് ആണ് മികച്ച 14 മ്യൂസിയങ്ങളുടെ പട്ടിക തയാറാക്കിയത്.

ലോകതലത്തില്‍ മ്യൂസിയം ഓഫ് ദ ഫ്യൂചറിന് ലഭിച്ച അംഗീകാരം വാസ്തുവിദ്യ, രൂപകല്‍പന, നൂതനാശയങ്ങള്‍ എന്നിവയില്‍ യു.എ.ഇ മുന്‍നിര പദവി പിടിച്ചെടുത്തതാണ് കാണിക്കുന്നതെന്ന് ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ എം.ഡി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. ദുബൈ സര്‍ഗാത്മകതയുടെ കേന്ദ്രമായി മാറി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെന്‍റ കാഴ്ചപ്പാടിന് നന്ദിയുണ്ട്. എമിറേറ്റിെന്‍റ അഭിലാഷങ്ങള്‍ മ്യൂസിയം ഓഫ് ദ ഫ്യൂചറിെന്‍റ എന്‍ജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്നു -അദ്ദേഹം പറഞ്ഞു.

30,000 സ്ക്വയര്‍ മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന, തൂണുകളില്ലാത്ത ഈ ഏഴുനില നിര്‍മിതിക്ക് 77മീറ്റര്‍ ഉയരമുണ്ട്.17,000 സ്ക്വയര്‍ മീറ്ററിലധികമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച ഇത് പൂര്‍ണമായും റോബോട്ടുകള്‍ നിര്‍മിച്ച 1024 പ്ലേറ്റുകള്‍ ഉള്‍ക്കൊള്ളുന്നു.

പശ്ചിമേഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഇതില്‍ 14,000 മീറ്റര്‍ ഇല്യൂമിനേറ്റഡ് അറബിക് കാലിഗ്രഫിയാണ് ഉള്‍കൊള്ളുന്നത്.പ്രമുഖ ഇമാറാത്തി കലാകാരന്‍ മത്വാര്‍ ബിന്‍ ലഹ്ജാണിത് വരച്ചെടുത്തത്. ശൈഖ് മുഹമ്മദിെന്‍റ പ്രസിദ്ധമായ വാക്കുകളാണ് കാലിഗ്രഫിയിലെ ഉള്ളടക്കം.

ദുബൈ വൈദ്യുതി-ജല വകുപ്പുമായി (ദീവ) സഹകരിച്ച്‌ കെട്ടിടത്തിന് സമീപത്ത് ഊര്‍ജ ആവശ്യത്തിന് സോളാര്‍ എനര്‍ജി സ്റ്റേഷനും നിര്‍മിച്ചിട്ടുണ്ട്.