കൊച്ചി: ചിറ്റൂര്‍ ജില്ലയിലെ നുെനഗുണ്ടലപള്ളിയിലും കര്‍ക്കമ്പടിലുമുള്ള പ്ലാന്റുകളിലെ അമര രാജ ബാറ്ററീസിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ആന്ധ്രാപദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന് ആന്ധ്രാപദേശ് ഹൈക്കോടതി ഇടക്കാല റദ്ദാക്കല്‍ അനുവദിച്ചതോടെയാണിത്.

പരിസ്ഥിതി, സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പട്ട് ഏറ്റവും മികച്ച സംവിധാനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരുന്ന കമ്പനി ആന്ധ്രാപദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി സഹകരിച്ചാവും മുന്നോട്ടു പോകുക. ഇതിലൂടെ എന്തെങ്കിലും പ്രശ്‌ന സാധ്യതകളുണ്ടെങ്കില്‍ പരിഹരിക്കാനുമാവും.

ഏതാനും ദിവസങ്ങളിലുണ്ടായ തടസം കമ്പനിയുടെ പ്രവര്‍ത്തനത്തേയോ ഉല്‍പന്നങ്ങളുടെ വിതരണത്തേയോ ബാധിക്കില്ല.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും സമയ ബന്ധിതമായി നല്‍കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ചെറിയ ഒരു വേളയിലേക്കുണ്ടായ തടസത്തിന്റെ പ്രതിഫലനങ്ങള്‍ വിലയിരുത്തി എല്ലാ ഉപഭോക്താക്കളുടേയും ബിസിനസ് പങ്കാളികളുടേയും ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

നിയന്ത്രണ സംവിധാനങ്ങളുടെ എല്ലാ വ്യവസ്ഥകളും പാലിച്ചു മുന്നോട്ടു പോകാന്‍ കമ്പനിക്കുള്ള പ്രതിബദ്ധത തുടരും. ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ പരിസ്ഥിതിക്കും ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അമര രാജ ബാറ്ററി ഏറ്റവും ഉയര്‍ന്ന പരിഗണനയാണു നല്‍കുന്നതെന്നും കമ്പനി വക്തമാക്കി.