നിർമ്മാണത്തിലുള്ള ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും വിവരങ്ങൾ അറിയിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. പലതവണ ആവശ്യപ്പെട്ടിട്ടും പല പഞ്ചായത്തുകൾ വിവരങ്ങൾ നൽകുന്നില്ലെന്ന് അതോറിറ്റി ചെയർമാൻ പി.എച്ച്.കുര്യൻ. കോർപ്പറേഷനുകളാകട്ടെ സഹകരിക്കുന്നതേയില്ല. ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാനും വഞ്ചിക്കപ്പെടാതിരിക്കാനുമാണ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതെന്ന് പി.എച്ച്.കുര്യൻ പറഞ്ഞു.

ബിൽഡിംഗ് പെർമിറ്റ് നൽകിക്കഴിഞ്ഞാൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നിർമ്മാണം നിരീക്ഷിക്കുന്നതുപോലുമില്ല. അതോറിറ്റിക്ക് ലഭിക്കുന്ന പല പരാതികളിലും ബിൽഡിംഗ് പെർമിറ്റ് പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.

സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കത്തതിലും പിഴ അടയ്ക്കാത്തതിലും എറണാകുളത്തെ നിർമ്മാതാക്കൾക്കെതിരെ റവന്യൂ റിക്കവറി നടപടിയെടുക്കാൻ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.