കുവൈത്തില്‍ കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി അറിയിച്ചു. 10,000 ദീനാര്‍ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.

കര്‍ഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. പ്രധാന റോഡുകളിലും ഉള്‍ഭാഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ റോന്തുചുറ്റും. ഇതിന് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ച വിഭാഗങ്ങളുടെ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തും.