ല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മകന്‍ തേജസ്വി യാദവ്. നിലവില്‍ ഐസിയുവിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും അണികള്‍ എഐഐഎംഎസിലേക്ക് വരരുത്. ലാലുവിനെ കാണുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. അണികളോട് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

അതിനിടെ ലാലു എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരികെയെത്തട്ടേയെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആശംസിച്ചു. ലാലുവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എയര്‍‍ ആംബുലന്‍സില്‍ റാഞ്ചിയില്‍നിന്ന് ലാലുവിനെ ഡല്‍ഹിയിലെത്തിച്ചത്. ഒന്‍പതരയോടെ എഐഐഎംഎസില്‍ പ്രവേശിപ്പിച്ചു.