ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ ലോക്ഡൗണ്‍ ആറുമാസ നീട്ടി. ജൂലൈ 17വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കുറഞ്ഞത് 10 ദിവസം നിരീക്ഷണവും ഏര്‍പ്പെടുത്തും.

രാജ്യത്ത് അതിതീവ്ര വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടീഷ് സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയതായും കൗണ്‍സലുകള്‍ക്ക് അധികാരം കൈമാറുന്നതിന് േലാക്ഡൗണ്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ വിപുലീകരിച്ചതായും ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. പബ്ബുകള്‍, റസ്റ്ററന്‍റുകള്‍, ഷോപ്പുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ജൂലൈ 17വരെ അടച്ചിടുമെന്നാണ് വിവരം.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് മാരകമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ബ്രിട്ടനിലെ കോവിഡ് മരണനിരക്ക് ഒരുലക്ഷത്തിന് അടുത്തെത്തി.