സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസ്. പിടിഐയും ദേശീയ മാധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്.

എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നില ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുർആനും ഈന്തപ്പഴവും സർക്കാർ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

2016 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയത് മുതൽ യുഎഇ കോൺസുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് വിവരം. കോൺസുൽ ജനറലിന്റെ പേരിലാണ് ഇത് എത്തിയത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. ഇതിന് പുറമേ ഖുർആൻ എത്തിച്ച സംഭവത്തിലും കേസെടുക്കുകയായിരുന്നു.