ന്യൂഡല്‍ഹി : വനിതകള്‍ക്കു കരസേനയില്‍ സ്ഥിര നിയമനം (പെര്‍മനന്റ് കമ്മിഷന്‍) നല്‍കുന്നതിനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകള്‍ക്കു സ്ഥിര നിയമനം നല്‍കണമെന്ന ഫെബ്രുവരി 17ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

കരസേനയില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ ഉത്തരവാദിത്വം നല്‍കി ശക്തീകരിക്കുമെന്ന് ആര്‍മി വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. സേനയിലെ 10 വിഭാഗത്തിലും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കു പെര്‍മനന്‍റ് കമ്മീഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിര നിയമനം ആവശ്യമുള്ളവര്‍ അക്കാര്യം സേനയെ അറിയിക്കണം. തുടര്‍ന്ന് സിലക്‌ഷന്‍ ബോര്‍ഡ് ചേര്‍ന്ന് നിയമന പട്ടിക തയാറാക്കും. ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്നല്‍, എന്‍ജിനിയര്‍, ആര്‍മി ഏവിയേഷന്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സ്, ആര്‍മി സര്‍വീസ് കോര്‍, ഇന്‍റലിജന്‍സ് എന്നിവയിലാണ് ഇനി പെര്‍മനന്‍റ് കമ്മീഷന്‍ നല്‍കുക. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍ (ജെഎജി), എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ നേരത്തെ പെര്‍മനന്‍റ് കമ്മീഷന്‍ നല്‍കിവരുന്നുണ്ട്.

ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ അഞ്ചു വര്‍ഷത്തേക്കാണ് ആദ്യ നിയമനം, പിന്നീട് 14 വര്‍ഷം വരെ നീട്ടി നല്‍കും. സ്ഥിര നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം പുരുഷന്‍മാരുടേതു പോലെ സേനാ റാങ്കുകള്‍ക്കനുസരിച്ചായിരിക്കും. ജനറല്‍ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം 62 ആണ്. അതിനു താഴെയുള്ള ലഫ്. ജനറല്‍ ഉദ്യോഗസ്ഥരുടേത് 60.