ന്യൂഡല്‍ഹി: ഇന്ത്യ-ചെെന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇരു സേനകളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സേനകളും എല്‍.എ.സി.യില്‍ നിന്നും പിന്‍തിരിയാന്‍ തീരുമാനിച്ചു.
എന്നാല്‍ പാങ്കോംഗ് തടാക പ്രദേശം, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും പിന്തിരിയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇവിടങ്ങള്‍ തന്ത്രപ്രധാനമായ മേഖലയാണ്. ഈ പ്രദേശങ്ങളില്‍ ചെെനയിപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നാണ് ചെെന ഇവിടെ നിന്ന് പിന്‍മാറുന്നതില്‍ വിസമ്മതം അറിയിച്ചത്.

മെയ് ആദ്യവാരം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചെെനയും തമ്മില്‍ വിവിധയിടങ്ങളിലായി സംഘര്‍ഷം നടന്നു വരികയാണ്. പ്രശ്ന പരിഹാരത്തിനായി സെെനിക നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുരാജ്യങ്ങളും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്‌വരയില്‍ സെെനീകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സെെനികരാണ് വീരമ‌ൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ എത്ര ചെെനീസ് സെെനികര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിക്കുന്ന വിവരങ്ങള്‍ ചെെന ഇതുവരെ പുറത്തു വിട്ടിട്ടില്ല.