ബര്‍ലിന്‍: ജര്‍മനിയിലെ ഹാളെയില്‍ കഴിഞ്ഞ വര്‍ഷം സിനഗോഗ് ആക്രമിച്ച്‌ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിചാരണ ആരംഭിച്ചു.

2019 ഒക്ടോബര്‍ ഒന്പതിനായിരുന്നു ആക്രമണം. പ്രതി സിനഗോഗ് സമുച്ചയത്തിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം പ്രവേശന കവാടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, മുന്‍ വാതില്‍ ശക്തമായിരുന്നതിനാല്‍ നിരവധി പേരുടെ ജീവന്‍ അതിനു പിന്നില്‍ സുരക്ഷിതമായി.ഇതില്‍ നിരാശനായ പ്രതി വഴിയേ നടന്നു പോയ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.