തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പുത്തന്‍ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രേയസിനെ രക്ഷിക്കുന്നതിനിടെയാണ് സാജിദിനെയും കാണാതായത്. ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 

തിരുവനന്തപുരത്ത വിവിധയിടങ്ങളില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് പേരെ കാണാതായി. തുമ്പയില്‍ ഒരാള്‍ കടലില്‍ മുങ്ങി മരിച്ചു. പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ നിന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. 

പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ, തുമ്പ കടല്‍ത്തീരങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയ നാല് പേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ തുമ്പയില്‍ ഒരാള്‍ മുങ്ങിമരിച്ചു. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയും അപകടത്തില്‍പെട്ടു. ഇന്നലെ വൈകിട്ട് വെട്ടൂര്‍ റാത്തിക്കലില്‍ നിന്ന് സജന്റെ മൃതദേഹം ക്‌ണ്ടെത്തി. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടമുണ്ടാക്കിയത്.