കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലെ മുൻനിര നേതാവായ ഇപി ജയരാജനെതിരെയുള്ള ആരോപണത്തിൻ്റെ മറവിൽ സിപിഎമ്മിനെതിരെ ബിജെപി പടയൊരുക്കം നടത്തുവാനൊരുങ്ങുന്നതായി സൂചനകൾ. പി.ജയരാജൻ്റെ ആയുർവേദ റിസോർട്ട് സാമ്പത്തിക അഴിമതിയാരോപണവും പിജെക്കെതിരെ ഇ.പി അനുകൂലികളു‌ടെ കൂട്ടപ്പരാതിയും സിപിഎമ്മിനെ വല്ലാത്തൊരു പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സർക്കാരിനും സിപിഎമ്മിനുമെതിരെ  യുഡിഎഫ് രാഷ്ട്രീയാക്രമണം കടുപ്പിച്ചതോടെ നിർണ്ണായക നീക്കവുമായി ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലേതുപോലെ സിപിഎമ്മിനെ വെട്ടിലാക്കാനാണ് ബിജെപി നീക്കം. അതിൻ്റെ ഭാഗമായാണ് സംഭവത്തിൽ ഇഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത്. സംഭവത്തിൽ ഇഡി അന്വേഷണം വന്നാൽ പാർട്ടിയെ സംബന്ധിച്ച് അതു വലിയൊരു തിരിച്ചടിയായിരിക്കുമെന്നുള്ള കാര്യവും ഉറപ്പാണ്. 

തുടർഭരണത്തിൻ്റെ ആലസ്യത്തിനിടയ്ക്ക് ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങൾ സിപിഎമ്മിനെ വേട്ടയാടുകയാണ്. മുൻ ആരോപണങ്ങൾ പാർട്ടിയെ ലക്ഷ്യം വച്ച്, പാർട്ടിക്ക് പുറത്തുള്ളവർ ഉന്നയിച്ചതാണെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താമായിരുന്നു. എന്നാൽ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്നുതന്നെയാണ്. തെറ്റുതിരുത്തൽ രേഖയിലൂടെ പാർട്ടിയെ പരിശുദ്ധമാക്കാമെന്ന് സ്വപ്നം കണ്ടിരുന്ന സിപിഎമ്മിന് കനത്ത തിരിച്ചടികയാണ് ഈ ആരോപണത്തിലൂടെ ഉണ്ടായിരിക്കുന്നത്. വിഎസിൻ്റെ പ്രതാപ കാലത്തിനു പിറകേ പാർട്ടി വിഭാഗീയതയുടെ പടുകുഴിയിൽ പാർട്ടി  വീണ്ടും വീഴുമെന്ന ആശങ്കലിലെത്തിച്ചിരിക്കുകയാണ് പ്രസ്തുത ആരോപണങ്ങൾ. 

ഇപി ജയരാജന് എതിരെ ആരോപണവുമായി രംഗത്തെത്തിയ പി ജയരാജന് എതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ ആക്രമണമാണ് നടക്കുന്നത്. പി. ജയരാജനെതിരെ ക്വട്ടേഷൻ ബന്ധങ്ങളും വടകര പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഫണ്ട് തിരിമറിയും പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നു കഴിഞ്ഞു. പി ജയരാജന് എതിരെ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപിക്ക് എതിരെയുള്ള പരാതികൾ അന്വേഷിക്കേണ്ടി വന്നാൽ പാർട്ടിക്ക് പി ജയരാജന് എതിരെയും അന്വേഷണം നടത്തേണ്ടിവരുമെന്നുള്ളതും ഉറപ്പാണ്. ഇപി ജയരാജൻ കേന്ദ്രകമ്മിറ്റിയംഗമാണെങ്കിലും കേരളത്തിലെ പാർട്ടി ഘടകത്തിൻ്റെ നേതൃത്വണത്തിൽത്തന്നെ അന്വേഷണം നടത്തുകയാവും ചെയ്യുക. ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം ഇപി രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന സമിതിയിൽ നേതൃത്വമറിഞ്ഞാണ് ആസൂത്രിത ഗൂഢനീക്കമാണുണ്ടായതെന്ന് സംശയിക്കുന്ന ഇപി, വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചേക്കുമെന്നാണ് സൂചനകൾ. മുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും അത് തള്ളിയെന്നും ഇപി വാദിച്ചേക്കും. അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം സൂചന നൽകിയെങ്കിലും അതിന് തയ്യാറാവില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പി. ജയരാജൻ കണ്ണൂരിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ടതും സംശയത്തോടെയാണ് ഇപി വീക്ഷിക്കുന്നതെന്നാണ് സൂചനകൾ. പാറപ്രം സമ്മേളന വാർഷികമുൾപ്പെടെ കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടികളിലൊന്നും ഇ.പി പങ്കെടുത്തില്ലെന്നുള്ളതും പാർട്ടിയുമായുള്ള ഇപിയുടെ തെറ്റലിൻ്റെ സൂചനകളാണെന്നും പറയപ്പെടുന്നു.

അതേസമയം സംസ്ഥാനകമ്മിറ്റി യോഗത്തിൽ ആരോപണം എഴുതി നൽകാമെന്ന് പി ജയരാജൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് സൂചനകൾ. സംസ്ഥാനകമ്മിറ്റി യോഗത്തിലുയർത്തിയ ആരോപണമായതിനാൽ പാർട്ടിക്ക് അല്ലാതെയും അന്വേഷിക്കാമെന്നുള്ളതാണ് വസ്തുത. വിഎസും പിണറായിയും പോരടിച്ച കാലത്ത് പല വിഷയങ്ങളിലെയും നിലപാടുകളായിരുന്നു ഏറ്റുമുട്ടലിന് കാരണമായി ജനങ്ങളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അത് സാമ്പത്തിക തട്ടിപ്പുകളിലേക്കു വരെ കടന്നു കഴിഞ്ഞതായാണ് ആരോപണം ഉയരുന്നത്. കണ്ണൂരിലെ സിപിഎം നേതാക്കൾക്കിടയിൽ നാളുകളായി പുകയുന്ന മൂപ്പിളമത്തർക്കത്തിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും പ്രവർത്തകർ കരുതുന്നു. 

നിർണ്ണായകമായ നീക്കങ്ങളിലൂടെയാണ് ഇപിക്ക് എതിരെ പി ജയരാജൻ പോരിനിറങ്ങിദയത്. റിസോർട്ട് മുൻ എംഡിയായിരുന്ന വ്യവസായി ഇ.പിയുമായി ഇടഞ്ഞതിനെത്തുടർന്ന് ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ പി ജയരാജന് കൈമാറിയെന്നാണ് സൂചനകൾ. സംസ്ഥാന കമ്മിറ്റി യോഗത്തിന് രണ്ട് ദിവസം മുമ്പ് ഇപിയുടെ വസതിയിലെത്തി സൗഹൃദഭാഷണം നടത്തിയ വ്യക്തിയാണ് പി ജയരാജൻ. അതുകൊണ്ടുതന്നെ പി ജയരാജൻ സംസ്ഥാന കമ്മിറ്റിക്കകത്ത് ഇത്തരമൊരാരോപണമുയർത്തിയത് ഇപി ജയരാജനെ ഞെട്ടിപ്പിച്ചിരുന്നു. അതേസമയം ആരോപണവിവാദം മുറുകിയതിന് പിന്നാലെയും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സൂചനകളുണ്ട്.