കാൻബറ: ഓസ്ട്രേലിയൻ പാർലമെന്റിലെ ജീവനക്കാരിൽ മൂന്നിലൊന്നും ലൈംഗിക ആക്രമണങ്ങൾക്ക് ഇരകളായതായി അന്വേഷണ റിപ്പോർട്ട്. വനിതാ എംപിമാരും ഇതിലുൾപ്പെടുന്നു.
മന്ത്രിയുടെ ഓഫീസിൽവച്ച് സഹപ്രവർത്തകൻ തന്നെ പീഡിപ്പിച്ചതായി ബ്രിട്ടാനി ഹിഗ്ഗിൻസ് എന്ന ജീവനക്കാരി ഈ വർഷമാദ്യം ഉന്നയിച്ച ആരോപണം ഓസ്ട്രേലിയയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഫെബ്രുവരിയിലെ ഉത്തരവു പ്രകാരം അന്വേഷണം നടത്തിയ ലിംഗവിവേച കമ്മീഷണർ കെയ്റ്റ് ജെങ്കിൻസിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വനിതാ എംപിമാരിൽ 63 ശതമാനവും അതിക്രമം നേരിടുന്നു.