വന്‍ തുക തന്നില്‍ നിന്ന് വാങ്ങി ജില്ലയിലെ നേതാക്കള്‍ ചതിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്നും തൃശൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍.

പത്മജ പരാതി ഉന്നയിച്ചത് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമീഷന് മുമ്ബാകെയാണ്
. തൃശൂരിലെ തോല്‍വി പഠിക്കാന്‍ വീണ്ടും കമീഷനെ നിയോഗിച്ചിരിക്കെ പത്മജയുടെ പരാതിയുമായി ബന്ധപ്പെട്ടും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയിലും എട്ട് നേതാക്കള്‍ക്ക് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

2016ലെ തോല്‍വിക്കുശേഷവും അഞ്ചുവര്‍ഷം തൃശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കൈവിട്ടെന്നും അതിന് ഏതാനും നേതാക്കള്‍ കൂട്ടുനിന്നുവെന്നും പത്മജ അന്വേഷണ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വന്‍ തുക തെന്‍റ പക്കല്‍നിന്ന് വാങ്ങി ചതിക്കുകയും ചെയ്തു. പ്രിയങ്കയുടെ റോഡ് ഷോയില്‍ അവര്‍ക്കൊപ്പം വാഹനത്തില്‍ തന്നെ കയറ്റിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.