പൂനെയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്.

പൂനെ ഭോസരി പ്രാധികിരണ്‍ സ്പൈന്‍ റോഡിലെ റിച്ച്‌വു‍ഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടില്‍ ഒക്ടോബര്‍ ആറിന് രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്ബോള്‍ പ്രീതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നില്‍ അഖിലും മാതാവും ആണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയപീ‍ഡനമാണ് മകള്‍ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’- പ്രീതിയുടെ അച്ഛന്‍ മധുസൂദനന്‍പിള്ള പറയുന്നു.

85 ലക്ഷം രൂപയും 120 പവന്‍ സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പ്രീതിയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം, വര്‍ഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.

ഭര്‍ത്താവിനെ വീട്ടുകാര്‍ മര്‍ദ്ദിച്ചത് ആണെന്ന് കാണിച്ച്‌ പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നു. താന്‍ സന്തോഷവതിയാണെന്ന് കാണിക്കാന്‍ പ്രീതിയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവ് അച്ഛന് സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലുണ്ട്.

ഫാഷന്‍ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.