രാജ്യത്ത് കോവിഡ് പ്രതിരോധവാക്സിന്‍ നല്‍കുന്നത് വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചു.മുന്‍ഗണന വിഭാഗത്തിലുള്ള അടുത്ത ഘട്ടത്തിലെ ലക്ഷ്യം നേടാന്‍ ഇത് ആവശ്യമാണ്. രാജ്യത്ത് വലിയ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്സിന്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ്സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ച നാലു ദിവസം വാക്സിന്‍ എന്ന നിലയിലേക്ക് ഉടന്‍  നീങ്ങണം.

ജനസംഖ്യയിലെ പകുതിയിലേറെ പേര്‍ക്ക് വാക്സിന്‍ എന്ന ലക്ഷ്യത്തിന് ഇത് ആവശ്യമാണ്. ചില സംസ്ഥാനങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസം വാക്സിന്‍ നല്‍കുേമ്ബാള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ നാലോ അതിലധികമോ ദിവസം നല്‍കുന്നു. അടുത്ത ഘട്ടത്തില്‍ മാര്‍ച്ചോടെ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.