ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മരുന്നുല്‍പാദകരായ ആസ്ട്ര സെനകയും ചേര്‍ന്ന് തയാറാക്കിയ കോവിഡ് വാക്സിന്‍ ഏറ്റുവാങ്ങാന്‍ ലണ്ടനിലെ പ്രധാന ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ ആദ്യ വാരത്തില്‍ പ്രഥമ ബാച്ച്‌ വാക്സിന്‍ എത്തുമെന്നും അതിനായി സജ്ജമാകണമെന്നുമാണ് നിര്‍ദേശമെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിബന്ധനകള്‍ പൂര്‍ത്തിയാക്കി അനുമതി നേടുന്ന ആദ്യ കോവിഡ് വാക്സിന്‍ ആസ്ട്രയുടേതാകുമെന്നാണ് കരുതുന്നത്. വാക്സിന്‍ പരീക്ഷണത്തിനും നിര്‍മാണത്തിനും ആസ്ട്ര സെനകക്ക് ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രിലിലാണ് ഒാക്സ്ഫഡ് വാഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്.

നിര്‍മാണ-വിതരണവുമായി ബന്ധപ്പെട്ട് ലോകത്തെ വിവിധ കമ്ബനികളും സര്‍ക്കാറുകളുമായും ആസ്ട്ര കരാറിലെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രതിരോധമാണ് വാക്സിന്‍ നല്‍കുകയെന്ന് ആസ്ട്ര സി.ഇ.ഒ പാസ്കല്‍ സോറിയോട്ട് ജൂണില്‍ അറിയിച്ചിരുന്നു.