ചേര്‍ത്തല: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ സഹായി കെ.എല്‍. അശോകന്‍റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

ബുധനാഴ്ച തുടങ്ങിയ മൊഴിയെടുക്കല്‍ വ്യാഴാഴ്ചയോടെയാണ് പൂര്‍ത്തിയായത്. വെള്ളിയാഴ്ച വെള്ളാപ്പള്ളിയെ മാരാരിക്കുളം സി.ഐ എസ്. രാജേഷിന്‍റെ നേതൃത്വത്തില്‍ ചോദ്യംചെയ്യും.

വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക്മാറ്റിയത്. വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

മഹേശനുമായിതനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെയുംഅശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ്‌ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്.