ഗുവാഹതി: ആസ്സാം ജില്ലയില്‍ എണ്ണക്കിണറിന് തീ പിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തീപീടുത്തം അണയ്ക്കാനെത്തിയ അഗ്നിശമനസേന അംഗങ്ങളാണ് മരിച്ചത്. ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിനാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. 14 ദിവസമായി ഇവിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തീ അണക്കാനുള്ള ശ്രമങ്ങള്‍ വന്‍ തോതില്‍ പുരോഗമിക്കുകയാണ്.

സിങ്കപ്പൂരില്‍ നിന്നെത്തിയ വിദഗ്ദസംഘം തീ അണക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയെ സഹായിക്കുന്നുണ്ട്. എണ്ണക്കിണറിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആറായിരത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.