കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി അഫ്ഗാന്‍. വ്യോമക്രമണത്തിലൂടെ 21 ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ഹെരാത്ത്് പ്രവിശ്യയില്‍ താലിബാന്‍ പിടിച്ചടക്കിയ ഗുസാര ജില്ലയും അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. നൂറിലേറെ താലിബാനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്റെ ഒളിസങ്കേതങ്ങളായ മുര്‍ഗാബ്, ഹസാന്താബെയിന്‍, ആത്മ എന്നീ മേഖലകളിലാണ് അഫ്ഗാന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ആയുധപ്പുരകളും സൈന്യം തകര്‍ത്തു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യവും വ്യോമാക്രമണത്തില്‍ സഹായം നല്‍കുന്നുണ്ട്.