കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് ഇതിന്‍റെ ചെലവ്.
11.17 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭാ യോഗം പധതിക്ക് അനുമതി നല്‍കിയത്.

കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. എന്നാല്‍ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വര്‍ഷങ്ങളാണ്.