ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. വെള്ളിയാഴ്ച വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് 13 ലക്ഷം പിന്നിട്ടത്.

മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി. 30,000 ത്തില്‍ അധികംപേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. അമേരിക്കക്കും ബ്രസീലിനും പുറമെ ബ്രിട്ടന്‍, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.

വ്യാഴാഴ്ച രാജ്യത്ത് 49,310 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒറ്റ ദിവസത്തിനിടെ 740 പേര്‍ കൂടി രോഗം ബാധിച്ച്‌ മരിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 30,601. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം. 3,47,502 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. തമിഴ്നാട്ടില്‍ 1,99,749 പേര്‍ക്കും ഡല്‍ഹിയില്‍ 1,27,364 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

മൂന്നാഴ്ചയ്ക്കിടെ രാജ്യത്തെ കോവിഡ് കേസുകള്‍ ഇരട്ടിയായതായാണു കണക്കുകള്‍ കാണിക്കുന്നത്. ജൂലൈ രണ്ടിനാണ് രാജ്യത്തെ കോവിഡ് കേസുകള്‍ ആറു ലക്ഷം കടക്കുന്നത്. വെള്ളിയാഴ്ച കണക്ക് പത്തു ലക്ഷത്തിലേക്ക് എത്തി. ഇതിനുശേഷം മാത്രം മൂന്നു ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു