Author: Editorial Team

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം. അതേസമയം, സംസ്ഥാനത്തെ ജനവികാരം അവഗണിക്കരുതെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട ് ഇന്നലെ...

Read More

ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്; കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

മലപ്പുറം മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്. സുഹൃത്തുക്കളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. തുടര്‍ന്ന് കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം മലയില്‍ റഹ്‌മാനിയ ജുമാമസ്ജിദില്‍ ഖബറടക്കും. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാര്‍ഥികള്‍ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍...

Read More

ബീജിംഗ് ചൂതാട്ടം! ഇറാനിലെ തിരിച്ചടി ചൈനയിൽ നേട്ടം ആക്കാൻ ട്രംപിന് പറ്റുമോ

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: ഡൊണാൾഡ് ട്രംപ് ഷി ജിൻപിംഗുമായുള്ള ചർച്ചകൾക്കായി ബീജിംഗിലെത്തുമ്പോൾ, രണ്ട് കരുത്തരായ നേതാക്കൾ തമ്മിലുള്ള വലിയൊരു നയതന്ത്ര ഉച്ചകോടിയുടെ എല്ലാ പ്രൗഢിയും അവിടെ ദൃശ്യമായേക്കാം. എന്നാൽ ഈ ചടങ്ങുകൾക്ക് പിന്നിൽ, ഇറാൻ യുദ്ധത്തിനും വ്യാപാര നികുതി (താരിഫ്) തിരിച്ചടികൾക്കും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ശേഷം യുഎസ് പ്രസിഡന്റിന് എത്രത്തോളം സ്വാധീനം നഷ്ടപ്പെട്ടുവെന്ന് ഈ സന്ദർശനം വെളിപ്പെടുത്തുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. നിലവിൽ ഷി ജിൻപിംഗിനേക്കാൾ വേഗത്തിൽ നയതന്ത്ര നേട്ടം അനിവാര്യമായിരിക്കുന്നത് ട്രംപിനാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മുൻപത്തെപ്പോലെ ആധിപത്യം ഉറപ്പിച്ചല്ല, മറിച്ച് പ്രതിരോധത്തിലായ നിലയിലാണ് ട്രംപ് അവിടെയെത്തുന്നത്.ഇറാൻ യുദ്ധം മാറ്റിവരച്ച അധികാര സമവാക്യങ്ങൾഈ ഉച്ചകോടിയിൽ നിഴലിക്കുന്ന ഏറ്റവും വലിയ ഘടകം നിലവിലെ ഇറാൻ പ്രതിസന്ധിയാണ്. മാസങ്ങളോളം നീണ്ടുനിന്ന സൈനിക നീക്കങ്ങൾ തന്റെ ജനപ്രീതി കുറയ്ക്കുകയും അമേരിക്കയുടെ വിഭവങ്ങൾ ചോർത്തുകയും ചെയ്തതോടെ ട്രംപ് രാഷ്ട്രീയമായി ദുർബലനായെന്ന് വിലയിരുത്തുന്നു. തന്ത്രപരമായ വിജയം ഇറാൻ വിഷയത്തിൽ നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുമില്ല. ഈ യുദ്ധം വാഷിംഗ്ടണിനെ ധർമ്മസങ്കടത്തിലുമാക്കിയിരിക്കുകയാണ്, അവർക്ക് ഇപ്പോൾ ചൈനയുടെ സഹായം തേടേണ്ടി വരുന്നു. ഇറാനു മേൽ സമ്മർദ്ദം ചെലുത്താനും സംഘർഷം മൂലം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം സുഗമമാക്കാൻ സഹായിക്കാനും യുഎസ് ഉദ്യോഗസ്ഥർ ബീജിംഗിനോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയോടുള്ള ട്രംപിന്റെ പഴയ കടുത്ത നിലപാടുകളിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. നയതന്ത്ര പുരോഗതിക്കായി ട്രംപിന് ഇപ്പോൾ ഷി ജിൻപിംഗിന്റെ സഹകരണം ആവശ്യമാണെന്ന സാഹചര്യം ഒരു അസാധാരണമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഷിക്ക് കാത്തിരിക്കാം, ട്രംപിന് കഴിയുമോ? ഈ ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സമയമാണ്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വിദേശനയത്തിൽ വലിയൊരു വിജയം നേടിയെടുക്കേണ്ട രാഷ്ട്രീയ സമ്മർദ്ദം ട്രംപിനുണ്ട്. അതിനാൽ തന്നെ, വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന കരാറുകൾക്ക് പകരം ലളിതമായ വ്യാപാര പ്രഖ്യാപനങ്ങളിലും പ്രതീകാത്മകമായ ഉടമ്പടികളിലും ഉച്ചകോടിയുടെ പ്രതീക്ഷകൾ ഒതുങ്ങിയിരിക്കുകയാണ്. അതേസമയം, ഷി ജിൻപിംഗ് അത്തരം വലിയ സമ്മർദ്ദങ്ങൾ നേരിടുന്നില്ല. ഇറാൻ യുദ്ധത്തിന് ശേഷം അമേരിക്ക ശ്രദ്ധ തിരിഞ്ഞും പ്രവചനാതീതമായും പെരുമാറുന്ന രാജ്യമാണെന്നും, ചൈന കൂടുതൽ സുസ്ഥിരമായ ആഗോള ശക്തിയാണെന്നും ബീജിംഗ് സ്വയം ഉയർത്തിക്കാട്ടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് നിരീക്ഷിക്കുന്നു. ഏകപക്ഷീയമായ കരാറുകൾക്കായി വെമ്പൽ കാണിക്കുകയും മറുപക്ഷം സാവകാശം കാത്തിരിക്കുകയും ചെയ്യുമ്പോൾ വിലപേശൽ ശേഷി സ്വാഭാവികമായും രണ്ടാമത്തെ പക്ഷത്തേക്ക് നീങ്ങും.ദുർബലമായ താരിഫ് തന്ത്രംട്രംപ് നേരത്തെ ചൈനയ്ക്കെതിരെ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായ വ്യാപാര നികുതികൾ ഇപ്പോൾ പഴയപോലെ ഫലപ്രദമല്ലെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. ട്രംപിന്റെ താരിഫ് നയങ്ങൾ നിയമപരവും സാമ്പത്തികവുമായ സങ്കീർണ്ണതകളിൽ പെട്ടിരിക്കുകയാണ്. അതേസമയം വാഷിംഗ്ടൺ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ ചൈന ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തു. മധ്യേഷ്യയിലെ സൈനിക ഇടപെടലുകൾ മൂലം അമേരിക്കയുടെ ശ്രദ്ധ മാറിയത് ചൈനയ്ക്ക് ഗുണകരമായെന്ന് ബിബിസി നിരീക്ഷിക്കുന്നു. വ്യാപാരത്തിൽ മാത്രമല്ല, ഊർജ്ജ സുരക്ഷയിലും ഇറാൻ വിഷയത്തിലും ആഗോള ഷിപ്പിംഗ് പാതകളുടെ കാര്യത്തിലും വാഷിംഗ്ടണിന് ഇപ്പോൾ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് ബീജിംഗിന് കൃത്യമായി അറിയാം. ഇത് ചൈനയുടെ വിലപേശൽ ശേഷി വർദ്ധിപ്പിക്കുന്നു. ഇറാന്റെ കാര്യത്തിൽ ചൈനയുടെ വിലപേശൽ ഇറാനുമായുള്ള തങ്ങളുടെ ബന്ധം ഷി ജിൻപിംഗ് വളരെ തന്ത്രപരമായി ഈ ഉച്ചകോടിയിൽ ഉപയോഗിക്കുമെന്ന് വിദഗ്ധർ കരുതുന്നു. ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങലുകാരിലൊരാളായ ചൈനയ്ക്ക് ഇറാൻ നേതൃത്വവുമായി അടുത്ത നയതന്ത്ര ബന്ധമുണ്ട്. എന്നാൽ വാഷിംഗ്ടണിന്റെ താൽപ്പര്യത്തിന് വേണ്ടി മാത്രം ചൈന ഇറാൻ വിഷയത്തിൽ ഇടപെടാൻ സാധ്യതയില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വിഷയത്തിലുള്ള സഹകരണത്തിന് പകരമായി സാങ്കേതിക വിദ്യയിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കൽ, താരിഫ് ഇളവുകൾ, തായ്‌വാൻ വിഷയത്തിലെ യുഎസ് നിലപാട് മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ഷി ആവശ്യപ്പെട്ടേക്കാം. ഫലത്തിൽ, ഇറാന്റെ കാര്യത്തിൽ വാഷിംഗ്ടണിന് ചൈനയുടെ സഹായം എത്രത്തോളം വേണോ അത്രത്തോളം കൂടുതൽ കാര്യങ്ങൾ ചൈനയ്ക്ക് നേടിയെടുക്കാൻ സാധിക്കും. ഉച്ചകോടി നടക്കുന്ന സ്ഥലവും പ്രധാനമാണ്. ഒരു നിഷ്പക്ഷ രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടത്തുന്നതിന് പകരം ട്രംപ് ബീജിംഗിലേക്ക് ഷി ജിൻപിംഗിന്റെ അതിഥിയായിട്ടാണ് പോകുന്നത്. ചൈനീസ് നയതന്ത്രം ഇത്തരത്തിലുള്ള സന്ദർശനങ്ങളെ തങ്ങളുടെ അധികാരം പ്രകടിപ്പിക്കാനാണ് ഉപയോഗിക്കാറുള്ളത്.ട്രംപിന്റെ ആദ്യ ഭരണകാലത്തേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെയാണ്...

Read More

വിവാഹ വീട്ടിൽ ദളിത് യുവാക്കൾക്ക് മ‍ർദനം; പോലീസ് കേസെടുത്തു

ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്‍റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ്...

Read More

ആറ്റിങ്ങലിൽ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്; പോലീസ് കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്‍റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്. അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്‍റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ...

Read More