Author: Editorial Team

ആദ്യം ആശുപത്രിയിലെത്തുമ്പോള്‍ വൃക്ക തകരാറിലല്ല: ദുരൂഹത കൂട്ടി ഷാരോൺരാജിന്‍റെ രക്തപരിശോധനാഫലം

തിരുവനന്തപുരം: പാറശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവ് ഷാരോണ്‍രാജിന്‍റെ രക്തപരിശോധനാഫലം പുറത്തുവന്നു. കഴിഞ്ഞ 14ന് ഇയാളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇയാളുടെ പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍രാജ് കഴിഞ്ഞ 14ന് സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ ആസിഡ് അടങ്ങുന്ന പാനീയമാണ് യുവാവിന്‍റെ മരണത്തിനിടയാക്കിയതെന്ന ആരോപണവുമായി ഷാരോണിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ യുവാവിന്‍റെ പിതാവ് പാറശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാണ് ആരോപണം. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. വൃക്കയുടെയും കരളിന്‍റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹ ആലോചന വന്നതോടെ ബന്ധത്തില്‍ വിള്ളലുണ്ടായതായി കുടുംബാംഗങ്ങള്‍ പറയുന്നു. പെണ്‍കുട്ടി ഇയാളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നാണ്...

Read More

സ്ത്രീവിരുദ്ധതയ്ക്കെതിരായ നിലപാട്; കനിമൊഴിയെ അഭിനന്ദിച്ച് ഖുഷ്ബു

ചെന്നൈ: ഡിഎംകെ പ്രാസംഗികന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രംഗത്ത് വന്ന പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ. കനിമൊഴിയെ അഭിനന്ദിച്ച് ബിജെപി നേതാവ് ഖുഷ്ബു. സ്ത്രീകളുടെ അവകാശത്തിനായി എക്കാലവും നിലകൊ‌‌‌ള്ളുന്ന വ്യക്തിയെന്ന് കനിമൊഴിയെ വിശേഷിപ്പിച്ച ഖുഷ്ബു, സംഭവത്തിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഇടപെടണമെന്നും ഇത്തരം പ്രസ്താവനകൾ ആരും നടത്താതിരിക്കാൻ അദേഹം ശ്രദ്ധിക്കണമെന്നും പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ സൈദായ് സാദിഖിന്‍റെ പൊള്ളയായ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും സ്ത്രീകളെയും അവരുടെ കുടുംബത്തെയും ആക്ഷേപിക്കുന്ന നടപടിയാണ് ഇത്തരക്കാർ നടത്തുന്നതെന്നും ഖുഷ്ബു പറഞ്ഞു. വ്യാഴാഴ്ച ഡിഎംകെ വേദിയിൽ വച്ചാണ് പ്രാദേശിക നേതാവായ സാദിഖ് ബിജെപിയുടെ താര മുഖങ്ങളായ നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ സംബോധന ചെയ്യാൻ അധിക്ഷേപകരമായ വാക്ക് ഉപയോഗിച്ചത്. ബിജെപിക്ക് തമിഴ്നാട്ടിൽ വേരോട്ടമുണ്ടാക്കാൻ ചലച്ചിത്ര താരങ്ങളെ ഉപയോഗിക്കുന്നുവെന്നും സാദിഖ് പറഞ്ഞിരുന്നു. പരാമർശങ്ങളുടെ വീഡിയോ പ്രചരിച്ചതോടെ ബിജെപി നേതാക്കൾ വ്യാപക പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് കനിമൊഴി സാദിഖിന്‍റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ്...

Read More

“ട്വിറ്റർ ഇപ്പോൾ സുബോധമുള്ളവരുടെ കൈകളിൽ..’: മസ്കിനെ പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്കിനെ പ്രശംസിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്റർ ഇപ്പോൾ സുബോധമുള്ളവരുടെ കൈകളിലാണെന്നും നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർ ഇനി മുന്നിലേക്ക് വരില്ലെന്നും ട്രംപ് പറഞ്ഞു. തന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. മസ്കിനെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്വിറ്ററിൽ വീണ്ടും എത്തുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ചൊവ്വാഴ്ചയാണു ട്വിറ്റർ ഏറ്റെടുക്കലിൽ മസ്ക് അന്തിമതീരുമാനമെടുത്തത്. ഉള്ളക്കം എന്താണെന്നുള്ള അൽഗോരിതം പരസ്യമാക്കുക, വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും പ്ലാറ്റ്ഫോമാകാതെ ട്വിറ്ററിനെ കാത്തുസൂക്ഷിക്കുക എന്നിവയാണു ലക്ഷ്യമെന്നും മസ്ക് പ്രഖ്യാപിച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഓഹരിയുടമകൾക്കിടയിലുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതായി സിഎൻഎൻ റിപ്പോർട്ട്...

Read More

മലപ്പുറത്ത് നായ കുറുകെ ചാടി അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടപ്പാള്‍ സ്വദേശി വിപിന്‍ ദാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ ബിയ്യം മേല്‍പ്പാലത്തിനു സമീപത്തുവച്ച് നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എതിരെ വന്ന കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത്. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ്...

Read More

ലോകകപ്പിന് മോടി; തൊഴിലാളികൾക്ക് പെരുവഴി

ദോഹ: ഫുട്ബോൾ ലോകകപ്പിന് മോടി കൂട്ടാൻ തൊഴിലാളികളെ കുടിയിറക്കി ഖത്തർ ഭരണകൂടം. ലോകകപ്പ് ആസ്വദിക്കാനായി എത്തുന്ന വിദേശികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന മേഖലകൾ “ശുദ്ധീകരിക്കാൻ’ വേണ്ടിയാണ് സാധാരണ തൊഴിലാളികളെ കുടിയൊഴിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ദോഹ നഗരമധ്യത്തിലെ തൊഴിലാളി ക്യാന്പുകളിൽ വസിക്കുന്ന അവിവാഹിതരായ ഏഷ്യൻ, ആഫ്രിക്കൻ വംശജരായ പുരുഷന്മാരെ പ്രത്യേകമായി തെരഞ്ഞുപിടിച്ചാണ് വസതികളിൽ നിന്ന് ഒഴിപ്പിച്ചത്. ബുധനാഴ്ച മുതൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടിയിൽ ലോകകപ്പ് വേദികളുടെ നിർമാണപ്രവർത്തിയിൽ പങ്കാളികളായ തൊഴിലാളികൾക്കടകം ആയിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമാ‌‌യി. താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാൻ പലർക്കും ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. വസ്ത്രങ്ങളും അവശ്യവസ്തുക്കളും പോലും വസതികളിൽ നിന്ന് എടുക്കാൻ സാധിക്കാത്ത പലരും കെട്ടിടങ്ങളുടെ ടെറസിലും നിർമാണശാലകളിലുമാണ് കഴിയുന്നത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ തൊഴിലാളി ക്യാന്പുകൾ അനുവദിക്കാനാവില്ലെന്ന 2010-ലെ നിയമത്തിന്‍റെ ബലത്തിലാണ് കുടിയൊഴിപ്പിക്കൽ നടപടികൾ ഭരണകൂടം നിർവഹിച്ചത്. തൊഴിലാളികളെ ഒഴിപ്പിച്ച കെട്ടിടങ്ങൾക്ക് സമീപം 200 ഡോളർ മുതൽ 400 ഡോളർ വരെ പ്രതിദിന വാടക നൽകേണ്ട മുറികൾ ലോകകപ്പ് ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധമില്ലെന്നും രാജ്യത്തെ പാർപ്പിട മേഖലകൾ പുനർനിർണയിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി തികച്ചും നിയമപരമായിയാണ് ഒഴിപ്പിക്കൽ നടത്തിയതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കിയെന്നും അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ ലോകകപ്പ് സംഘാടകർ പ്രതികരണം...

Read More