Author: Editorial Team

ഉത്തർപ്രദേശിലെ ഹോട്ടലിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടത്തത്തിൽ രണ്ട് ജീവനക്കാർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ‌ഉമേഷ്(30), ബിരി സിംഗ്(40) എന്നിവരാണ് മരിച്ചത്. വൃന്ദാവൻ മേഖലയിലെ വൃന്ദാവൻ ഗാർഡൻ എന്ന ഹോട്ടലിൽ പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ താമസമുറികൾക്ക് എതിർവശത്തുള്ള ഭാഗത്തെ സ്റ്റോർ റൂമിലാണ് തീപിടത്തമുണ്ടായത്. ജീവനക്കാർ വിശ്രമിക്കുന്ന ഈ ഭാഗത്തെ കിടക്കവിരികളും ഫയലുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ പടർന്നത്. മൂന്ന് നില ഹോ‌ട്ടലിന്‍റെ എല്ലാ നിലകളിലും തീ പടർന്ന് പിടിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനടി തീ അണയ്ക്കുകയായിരുന്നു. ഹോട്ടലിന്‍റെ മറുഭാഗത്ത് താമസിച്ചിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ...

Read More

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും: കടുപ്പിച്ച് ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇടപെടുമെന്നും സർക്കാരിനുള്ള മുന്നറിയിപ്പായി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു. സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി അത് പുറത്തുവിടണമെന്നും സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായി ഗവർണർ പറഞ്ഞു. രാജ്ഭവനിൽ ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. ഇതു തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണ്. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു. മന്ത്രി ബാലഗോപാലിനെതിരെയും ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കാന്‍ ഈ മാസം ഏഴ് വരെ സമയം നൽകിയിട്ടുണ്ടെന്നും ഗവർണർ...

Read More

മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, സമീപം കാട്ടുപന്നിയുടെ ജഡം

തിരൂർ: മലപ്പുറം എടക്കരയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചുങ്കത്തറ പുളിമൂട്ടിൽ ജോർജ്കുട്ടി (48) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ തോടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽനിന്ന് പോയതാണ് ജോർജ്കുട്ടി. മൃതദേഹത്തിൽ നിന്ന് അഞ്ച് മീറ്റർ മാറി കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്‍റെ...

Read More

ഏകാധിപതിയുടെ വികൃതികൾ..! ഭൂഖണ്ഡാന്തര മിസൈൽ തൊടുത്ത് ഉത്തരകൊറിയ

സീയൂൾ: കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിച്ച് വീണ്ടും ഉത്തരകൊറിയ. വ്യാഴാഴ്ച പുലർച്ചെ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. മിസൈൽ പരീക്ഷണത്തെ തുടർന്ന് ജപ്പാൻ സർക്കാർ വടക്കൻ, മധ്യ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഈ വർഷം പ്യോംഗ്യാംഗിന്‍റെ ഏഴാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് നടന്നത്. ഉടൻതന്നെ ഉത്തരകൊറിയ ആണവായുധം പരീക്ഷിക്കുമോയെന്നും ദക്ഷിണകൊറിയ സംശയിക്കുന്നു. കഴിഞ്ഞ ദിവസം, ഉത്തരകൊറിയ 23 മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രാതിർത്തിയിലേക്കു വിക്ഷേപിച്ചിരുന്നു. ഇതിലൊരെണ്ണം ദക്ഷിണകൊറിയയിലെ തെക്കൻ തീരനഗരമായ സോക്ചോയ്ക്ക് 60 കിലോമീറ്റർ അകലെയാണു പതിച്ചത്. തുടർന്ന് ദക്ഷിണകൊറിയൻ നഗരത്തിൽ വ്യോമാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറണുകൾ മുഴങ്ങി. പ്രകോപിതരായ ദക്ഷിണകൊറിയ ഉടൻ യുദ്ധവിമാനത്തിൽനിന്നു മൂന്നു മിസൈലുകൾ ഉത്തരകൊറിയൻ സമുദ്രാതിർത്തിയിലേക്കു തൊടുത്തു. ഉടൻതന്നെ ഉത്തരകൊറിയ വീണ്ടും ആറു മിസൈലുകൾകൂടി വിക്ഷേപിക്കുകയും നൂറു പീരങ്കിവെടി ഉതിർക്കുകയും ചെയ്തു. ദക്ഷിണകൊറിയയും അമേരിക്കയും ചേർന്ന് സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നത്. സൈനികാഭ്യാസത്തിന്‍റെ പേരിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വില നല്കേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു...

Read More

ഷാരോണ്‍ വധം; കേസ് തമിഴ്‌നാടിന് കൈമാറണമെന്ന് പോലീസിനു നിയമോപദേശം

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിന്‍റെ അന്വേഷണം തമിഴ്‌നാടിന് കൈമാറണമെന്ന് പോലീസിനു നിയമോപദേശം. റൂറല്‍ എസ്പി ഡി.ശില്‍പയ്ക്കാണ് നിയമോപദേശം ലഭിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്‌നാട്ടില്‍വച്ചാണ്. കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്‌നാട് പോലീസ് തന്നെ തുടരന്വേഷണം നടത്തുക‍യും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നു. വിചാരണവേളയില്‍ കേരള പോലീസിന്‍റെ അധികാരപരിധി പ്രതികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കൈമാറാനുള്ള നിര്‍ദേശം. അതേസമയം കേസ് കൈമാറുന്നതില്‍ ആശങ്കയുണ്ടെന്നു കൊല്ലപ്പെട്ട ഷാരോണിന്‍റെ അച്ഛന്‍ പ്രതികരിച്ചു. ഷാരോണിന്‍റെ പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ കന്യാകുമാരി രാമവർമൻചിറയിലെ വീട്ടില്‍വച്ചാണ് യുവാവിന് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. എന്നാല്‍ വൃക്കയും കരളും തകരാറിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സംഭവത്തില്‍ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ്...

Read More