അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം ഫിംഗര്‍ ഫൈവിലേക്ക് പിന്മാറി. ഗാല്‍വന്‍ താഴ്‌വരക്ക് മേലുള്ള അവകാശവാദം അംഗീകരിക്കാന്‍ സാധിക്കില്ല. പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്രാ മേഖലയില്‍ നിന്ന് ചൈന പൂര്‍ണമായും പിന്മാറിയെന്നാണ് വിവരം

രണ്ടാം ഘട്ട പിന്മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച്‌ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും വിദേശ കാര്യമന്ത്രാലയം സൂചിപ്പിച്ചു.