Author: Editorial Team

ജനങ്ങൾ നൽകിയത് വലി ഉത്തരവാദിത്വമാണ്; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ. ജനങ്ങൾ നൽകിയ വിധി വലിയൊരു ഉത്തരവാദിത്വമാണ്. അതനുസരിച്ച് പ്രവർത്തിക്കണമെന്നും പിണറായി വിജയൻ ഫേയ്സ്ബുക്കിൽ കുറിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും ദീർഘകാലമായുള്ള സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഈ ബന്ധം വരും കാലങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പിണറായി വിജയൻ...

Read More

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിഞ്ഞു; പെരമ്പൂർ നിലനിർത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നും രാജിവെച്ചു. തമിഴ്‌നാടിന്‍റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് പെരമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം കോട്ട സെന്‍റ് ജോർജ് സമുച്ചയത്തിലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ് വൈകാരികമായ പ്രസംഗമാണ് നടത്തിയത്. തന്‍റെ സർക്കാർ തമിഴ്‌നാട്ടിൽ “യഥാർത്ഥ മതേതര, സാമൂഹ്യനീതി” യുഗത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “സാധാരണക്കാരുടെ മനസ്സ് എന്താണെന്നും അവരുടെ ജീവിതം എങ്ങനെയുള്ളതാണെന്നും എനിക്ക് നന്നായി അറിയാം. ഒരു സാധാരണ അസിസ്റ്റന്‍റ് ഡയറക്ടറുടെ മകനായാണ് ഞാൻ ജനിച്ചത്. മന്ന കുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്. നിങ്ങളുടെ മകനായോ സഹോദരനായോ ആണ് ഞാൻ എന്നെ കാണുന്നത്. നിങ്ങൾ എന്നെ അങ്ങനെ കണ്ടതുകൊണ്ടാണ് സിനിമയിൽ എനിക്ക് ഇത്രയും വലിയ സ്ഥാനം നൽകിയത്.” – വിജയ് പറഞ്ഞു. അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ ഒരു പ്രവാചകനോ ദൈവദൂതനോ അല്ലെന്നും ഒരു സാധാരണ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ കാര്യങ്ങൾ മാത്രമേ താൻ വാഗ്ദാനം ചെയ്യൂവെന്നും വിജയ് വ്യക്തമാക്കി.കോടിക്കണക്കിന് ആളുകൾ ഒപ്പമുള്ളപ്പോൾ ഏത് അസാധ്യമായ കാര്യത്തെയും നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ജനങ്ങളോട്...

Read More

കേരളത്തിലെ കനത്ത തിരിച്ചടി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ; പ്രതിപക്ഷ നേതാവിനായുള്ള ചർച്ചകൾ സജീവം

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി സ്വീകരിക്കേണ്ട ഭാവി നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച ഡൽഹിയിൽ ആരംഭിച്ചു. യുഡിഎഫ് 102 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചപ്പോൾ, ഭരണകക്ഷിയായിരുന്ന എൽഡിഎഫ് വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ പരാജയകാരണങ്ങൾ വിശദമായി പരിശോധിക്കുകയാണ് കേന്ദ്ര നേതൃത്വം. പിണറായി വിജയൻ സർക്കാരിന്‍റെ പ്രവർത്തന ശൈലിയെക്കുറിച്ചും ജനവികാരത്തിൽ നിന്നുള്ള ഭരണകൂടത്തിന്‍റെ അകൽച്ചയെക്കുറിച്ചും പാർട്ടിയിൽ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച. ഭരണവിരുദ്ധ വികാരം, താഴേത്തട്ടിലെ പ്രവർത്തനങ്ങളിലെ പോരായ്മകൾ, ചില മണ്ഡലങ്ങളിൽ ഉണ്ടായ വോട്ട് ചോർച്ച എന്നിവ പിബി വിലയിരുത്തും. പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന്. പിണറായി വിജയൻ തന്നെ ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പിണറായി വിജയനെ കൂടാതെ കെ. എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എട്ട് സീറ്റുകൾ നേടിയ സിപിഐ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ, ബ്രാഞ്ച്-ഏരിയ-ജില്ലാ തലങ്ങളിൽ പരാജയകാരണങ്ങൾ ചർച്ച ചെയ്യാനും ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ പരിശോധിക്കാനും പാർട്ടി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പിബി യോഗം അവസാനിച്ച ശേഷമോ, ഈ ആഴ്ച അവസാനം നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗങ്ങളിലോ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ്...

Read More

‘അധികാരക്കൊതി മൂത്ത കോൺഗ്രസ് ആരെയും ചതിക്കും’; ഡി.എം.കെയെ കൈവിട്ടതിൽ കടന്നാക്രമിച്ച് മോദി

ചെന്നൈയിൽ പുതിയ സഖ്യകക്ഷികൾക്കൊപ്പം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒരു ‘പാരസൈറ്റ്’ (പരജീവി) സ്വഭാവമുള്ള പാർട്ടിയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അയൽസംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ടിവികെയ്ക്ക് അനുകൂലമായി ദീർഘകാല സഖ്യകക്ഷിയായ ഡി.എം.കെയെ ഉപേക്ഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം. “അത് ഒരു പരജീവി പാർട്ടിയായി മാറിയിരിക്കുന്നു. കൊള്ളയടിച്ച പണത്തിന് വേണ്ടിയാണ് അവർ പോരാടുന്നത്. ആദ്യ അവസരത്തിൽ, സ്വന്തം സഖ്യകക്ഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറായി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്താത്ത ഒരു പാർട്ടിയുമില്ല,” മോദി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പല പ്രതിസന്ധികളിലും കോൺഗ്രസിനെ ഡി.എം.കെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ അധികാരക്കൊതി കാരണം കോൺഗ്രസ് സ്വന്തം സഖ്യകക്ഷിയെ തന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. യു.പി.എയുടെ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്ത് ഡി.എം.കെ പലതവണ കോൺഗ്രസിന് രക്ഷകരായിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അവരെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി...

Read More

‘സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കട്ടെ’; വിജയ്ക്ക് അഭിനന്ദന പ്രവാഹം, പിന്തുണ അറിയിച്ച് മോദി

തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ആശംസകളുമായി പ്രമുഖർ.  പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‌യെ അഭിനന്ദിച്ചു. തമിഴ് സിനിമയുടെ ഉലനായകൻ കമൽ ഹാസനും വിജയ മുഖ്യമന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ചു.  വിജയ് മുഖ്യമന്ത്രിയായതിൽ അഭിനന്ദനങ്ങൾ അറിയിച്ചും തമിഴ്‌നാടിന് അഭിവൃദ്ധി ആശംസിച്ചും കമൽഹാസൻ എക്‌സിൽ ട്വീറ്റ്...

Read More