Author: Editorial Team

ഓമല്ലൂരിലെ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്‍റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ ഓമല്ലൂർ പുത്തന്‍ പീടികയില്‍ നിന്നുമാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവരെ നായ ആക്രമിച്ചു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മകൾ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് മുറിവേൽപിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പുത്തൻപീടിക സെന്‍റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന്‍ (65) എന്നിവർക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകിയിരുന്നു. നായയെ പിന്നീട് നാട്ടുകാർ...

Read More

മുഖ്യമന്ത്രി പ്രതിസന്ധി; ബുധനാഴ്ച അടിയന്തരയോഗം വിളിച്ച് ലീഗ്

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടെ അടിയന്തരയോഗം വിളിച്ച് ലീഗ്. ബുധനാഴ്ച രാവിലെ 10ന് പാണക്കാട്ടാണ് യോഗം ചേരുക. മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നതിൽ ലീഗ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്‌ലീം ലീഗ് എംഎൽഎ ടി.വി.ഇബ്രാഹിം. പ്രതികരിച്ചു. പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നത് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായോ എന്നാണെന്നും അദ്ദേഹം...

Read More

“കേരളജനത മാപ്പ് തരില്ല’; കെസിയെ പിന്തുണയ്ക്കുന്നതിൽ ഷാഫിക്ക് സാമൂഹികമാധ്യമങ്ങളിൽ വിമർശനം

കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കെസിക്ക് അനുകൂലമായി നിലപാടെടുത്താൽ കേരള ജനത മാപ്പ് തരില്ല. വിഡിയെ ഒറ്റിക്കൊടുത്താൽ ഇന്നലെ വരെ നെഞ്ചിലേറ്റിയ ഷാഫി എന്ന ആവേശം ഞങ്ങൾ അങ്ങ് മറക്കും എന്നിങ്ങനെയാണ് കമന്‍റുകൾ ഷാഫിയുടെ സാമൂഹികമാധ്യമ പോസ്റ്റുകളുടെ താഴെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള കമന്‍റുകളാണ് വരുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് ഇട്ട പോസ്റ്റിന് താഴെ ഇപ്പോഴും കമന്‍റുകൾ നിറയുകയാണ്.‌ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. എംഎൽഎ ആയിരുന്ന ഷാഫിയെ എംപി ആക്കാൻ അറിയാമെങ്കിൽ അതേ ഷാഫിയെ പറന്പിൽ ഇരുത്താനും അറിയാം. ജയിപ്പിക്കാൻ അറിയാമെങ്കിൽ തോൽപിക്കാനും അറിയാം എന്നിങ്ങനെ പോകുന്നു...

Read More

ഇന്ധനം ലാഭിക്കണമെന്ന് പ്രധാനമന്ത്രി; 50 വാഹനങ്ങളുടെ അകമ്പടിയുമായി ബിജെപി നേതാവ്

ഭോപ്പാൽ: ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ, കൂറ്റൻ വാഹനവ്യൂഹവുമായി ബിജെപി നേതാവിന്‍റെ യാത്ര. മധ്യപ്രദേശ് പാഠപുസ്തക കോർപ്പറേഷൻ ചെയർമാനായി ചുമതലയേൽക്കാൻ ഭോപ്പാലിലെത്തിയ സൗഭാഗ്യ സിംഗ് താക്കൂർ ആണ് 50-ഓളം കാറുകളുടെ അകമ്പടിയോടെ നഗരത്തെ സ്തംഭിപ്പിച്ചത്. ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്കായിരുന്നു സൗഭാഗ്യ സിംഗിന്‍റെ യാത്ര. ഉദ്യോഗസ്ഥരും അനുയായികളും അടങ്ങുന്ന വൻ സംഘമാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പുതിയ പദവി ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ഇത്രയധികം വാഹനങ്ങൾ ഉപയോഗിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ സ്വന്തം പാർട്ടിയിലെ നേതാവ് ഇത് ലംഘിച്ചത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണഘടനാ പദവിയിലിരിക്കുന്നവർ ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം...

Read More

സംസ്കൃത വാഴ്സിറ്റിയിൽ കോടികളുടെ അഴിമതി; മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ സേവ് യൂണി. കമ്മിറ്റി

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കഴിഞ്ഞ 15 വർഷമായി വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉൾപ്പെടെയുള്ളവർ സാമ്പത്തിക തിരിമറികളിൽ പങ്കാളികളാണെന്ന് കമ്മിറ്റി ഗവർണർക്കും നിലവിലെ വിസിക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു. സംസ്കൃത ഭാഷാ വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രൊജക്റ്റുകളിൽ നിന്നാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷങ്ങൾ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബില്ലുകളോ വൗച്ചറുകളോ ഹാജരാക്കാതെ തുക സാധൂകരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. മുൻ വിസി ഡോ. ധർമ്മരാജ് അടാട്ട് 2,44,600 രൂപ മതിയായ രേഖകളില്ലാതെ ചെലവഴിച്ചതായി കമ്മിറ്റി ആരോപിക്കുന്നു. സ്വന്തം സത്യവാംഗ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിൽ ഈ തുക സർവ്വകലാശാല സാധൂകരിച്ച് നൽകുകയായിരുന്നു. സമാനമായ രീതിയിൽ നിരവധി ഇടത് അനുകൂല അധ്യാപകർക്കും അനധ്യാപകർക്കും അവിഹിതമായി തുക അനുവദിച്ചിട്ടുണ്ട്. ബിഎഫ്എ പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്ക് എംഎഫ്എ പ്രവേശനം നൽകി പാസാക്കുന്ന തരത്തിലുള്ള അക്കാദമിക് തട്ടിപ്പുകളും സർവ്വകലാശാലയിൽ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതെന്നും, ഇതിനെതിരെ നിലവിലെ വിസി പ്രൊഫ. സിസ തോമസ് അന്വേഷണം ആരംഭിച്ചതോടെ മുൻ വിസിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 വർഷത്തിനിടയിൽ സർവകലാശാലയിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും, ക്രമവിരുദ്ധമായി അഡ്വാൻസുകൾ സാധൂകരിച്ചു നൽകിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ...

Read More