Author: Editorial Team

പുഞ്ചിരിമട്ടം പുനരധിവാസം: കൽപ്പറ്റയിലെ പുതിയ ടൗൺഷിപ്പിലേക്ക് 178 കുടുംബങ്ങൾ ജൂണിൽ മാറും

കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ ആദ്യഘട്ട താമസം ജൂൺ ആദ്യവാരം ആരംഭിച്ചേക്കും. ഗുണഭോക്തൃ പട്ടികയിലുള്ള 178 കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് മാറുന്നത്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകവീടുകളിൽ കഴിയുന്ന ഇവർ ഒരേദിവസം ടൗൺഷിപ്പിൽ താമസം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ സജ്ജമായ വീടുകളിൽ 123 എണ്ണത്തിന്‍റെ കൈമാറ്റം ഇതിനകം പൂർത്തിയായി. അവശേഷിക്കുന്ന 55 വീടുകൾ കൂടി അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി കൈമാറുന്നതോടെ എല്ലാ കുടുംബങ്ങളും ഒന്നിച്ച് താമസം തുടങ്ങും. കിഫ്‌കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വീടുകൾ കൈമാറിയത്. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുത്ത 64.4075 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവെച്ചാണ് സർക്കാർ ഈ ഭൂമി ഏറ്റെടുത്തത്. ഓരോ കുടുംബത്തിനും ഏഴ് സെന്‍റ് സ്ഥലവും വീടുമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് ഇവിടെ നിർമിക്കുന്നത്. ടൗൺഷിപ്പിന്‍റെ ഒന്നാംഘട്ട ഉദ്ഘാടനം 2026 മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. വീടുകൾ പൂർണമായും വാസയോഗ്യമാകുന്നതിന് മുൻപ് ഉദ്ഘാടനം നടത്തിയതും ചില വീടുകളുടെ ടെറസിൽ വിള്ളലുകൾ കണ്ടെത്തിയതും നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇവ പരിഹരിച്ചാണ് ഇപ്പോൾ വീടുകൾ കൈമാറുന്നത്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഭവനപദ്ധതി ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ ദുരന്തബാധിതർക്ക് കൈമാറാൻ കഴിയുന്നത് പുനരധിവാസ പ്രവർത്തനങ്ങളിലെ വലിയൊരു നാഴികക്കല്ലാണ്. ജൂൺ ആദ്യവാരത്തോടെ ടൗൺഷിപ്പ് പൂർണമായും സജീവമാകുമെന്നാണ്...

Read More

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പാഠപുസ്തക വിതരണം താളംതെറ്റിയെന്ന് ബിജെപി

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പാഠപുസ്തക വിതരണവും അധ്യാപക പരിശീലനവും പാതിവഴിയിലാണെന്ന് ബിജെപി. വിദ്യാഭ്യാസ വകുപ്പിന്‍റെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി ആരോപിച്ചു. സ്കൂളുകൾ തുറക്കാറായെങ്കിലും പലയിടത്തും വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിയിട്ടില്ല. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള അധ്യാപക പരിശീലനങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തത് അധ്യാപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. വിദ്യാഭ്യാസ വകുപ്പും എസ്‌സിഇആർടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും ഉത്തരവുകൾ ഇറക്കുന്നതിലെ താമവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിജിറ്റൽ പദ്ധതികൾക്കായി കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും പല സ്കൂളുകളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്ന് അനൂപ് ആന്‍റണി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കാനേ ഈ നടപടികൾ സഹായിക്കൂ എന്നും ബിജെപി വിമർശിച്ചു. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അനൂപ് ആന്‍റണി...

Read More

മുഖ്യമന്ത്രി ചർച്ച; നടക്കുന്നത് ജനഹിതത്തിന് എതിരായ കാര്യങ്ങളെന്ന് ടി.വി.ഇബ്രാഹിം

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിൽ രൂക്ഷ വിമർശനവുമായി മുസ്‌ലീം ലീഗ് എംഎൽഎ ടി.വി.ഇബ്രാഹിം. പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നത് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായോ എന്നാണ്. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ഇപ്പോൾ നടക്കുന്നതെല്ലാം ജനഹിതത്തിന് എതിരായ കാര്യങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.‌ ജനഹിതം മാനിച്ചുകൊണ്ടുവേണം ഹൈക്കമാൻഡ് തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ ലീഗിന്‍റെ അഭിപ്രായം പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വളരെ വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം...

Read More

 സാംസങ് ആരാധകർക്ക് ലോട്ടറി; കുറഞ്ഞ വിലയിൽ പ്രീമിയം ഫോണുകൾ സ്വന്തമാക്കാം!

സാംസങ്ങിൽ നിന്ന് വിലകൂടിയ ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ നിങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അതിന്റെ വില കണ്ടപ്പോൾ മടിച്ചു നിന്നിരുന്നുവെങ്കിൽ, ഇപ്പോൾ കമ്പനി നിങ്ങൾക്കായി ഒരു പുതിയ വഴി തുറന്നിരിക്കുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ സർട്ടിഫൈഡ് റിന്യൂ പ്രോഗ്രാം ആരംഭിച്ചു. കമ്പനി ഇപ്പോൾ പഴയ ഗാലക്സി സ്മാർട്ട്‌ഫോണുകൾ പുതുക്കി വിൽക്കുന്നു. ഇതിനർത്ഥം ഫോൺ പഴയതായിരിക്കാം, പക്ഷേ കമ്പനി അത് വീണ്ടും പരിശോധിക്കുകയും നന്നാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു, ഇത് മിക്കവാറും പുതിയതായി തോന്നിപ്പിക്കുന്നു. ഏറ്റവും നല്ല കാര്യം, കമ്പനിയിൽ നിന്ന് ഒരു വർഷത്തെ വാറണ്ടി ഇതിനുണ്ട് എന്നതാണ്. പുതിയ സ്മാർട്ട്‌ഫോണുകൾ പോലും ഒരു വർഷത്തെ വാറണ്ടി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നത്...

Read More

 കോഹ്‌ലിയുടെ അഗ്രഷൻ ക്യാമറയ്ക്ക് വേണ്ടിയോ; മറുപടിയുമായി സഞ്ജയ് മഞ്ജരേക്കർ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്ലേഓഫിന്റെ അമ്പരപ്പിക്കുന്ന ദൂരത്തിൽ നിലനിർത്തിയ മികച്ച സ്‌കോറുകളുടെ ഒരു പരമ്പരയ്ക്ക് ശേഷം, വിരാട് കോഹ്‌ലി പെട്ടെന്ന് ഒരു അമ്പരപ്പിക്കുന്ന വേഗതാ തിരിച്ചടി നേരിട്ടു: ടീമിന് ഒരു വീഴ്ച പോലും താങ്ങാൻ കഴിയാത്ത സമയത്ത് തുടർച്ചയായി പൂജ്യത്തിലേക്ക് . ഫോമിലെ ഈ അപൂർവ പ്രക്ഷുബ്ധത, കോഹ്‌ലിയുടെ ഡിഎൻഎയുടെ ആത്മാർത്ഥമായ പോസ്റ്റ്‌മോർട്ടം നടത്താൻ സഞ്ജയ് മഞ്ജരേക്കറിന് അനുയോജ്യമായ പശ്ചാത്തലം നൽകി. സ്‌പോർട്‌സ്റ്റാറിന്റെ ഇൻസൈറ്റ് എഡ്ജ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കോഹ്‌ലിയുടെ കളിക്കളത്തിലെ വ്യക്തിത്വത്തെ പലപ്പോഴും മൂടുന്ന അപകർഷതാബോധത്തെ പൊളിച്ചെഴുതി. 37 വയസ്സുള്ള കോഹ്‌ലിയിൽ ഇന്ന് ജ്വലിക്കുന്ന തീ ഒരു ആധുനിക കൃത്രിമത്വമല്ലെന്നും, ഡൽഹിയിലെ പ്രായപരിധിയിലുള്ള പൊടിപടലങ്ങളിൽ അദ്ദേഹത്തിന്റെ യാത്രയെ ജ്വലിപ്പിച്ച അതേ അസംസ്‌കൃത ജ്വലനമാണെന്നും മഞ്ജരേക്കർ വാദിക്കുന്നു. ആരാധകർക്കിടയിലും കളിയുടെ ഉൾക്കാമ്പിലും പോലും ഇത് നിരന്തരമായ ചർച്ചാ വിഷയമാണ്. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ അനിയന്ത്രിതമായ അഭിനിവേശത്തെ ആരാധിക്കുമ്പോൾ, ലോകകപ്പ് വിജയത്തിന്റെ അതേ പ്രാരംഭ ഗർജ്ജനത്തോടെ ഒരു ഐ‌പി‌എൽ മത്സരത്തിൽ പതിവ് വിക്കറ്റ് ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ തീവ്രതയുടെ സ്ഥിരത, 4K ക്യാമറകൾക്ക് അനുയോജ്യമായ പ്രകടനമാണോ എന്ന് ചിലരെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, ഗാലറിയിലേക്ക് കളിക്കുന്ന ഒരു മനുഷ്യനായി കോഹ്‌ലിയെ കാണുന്ന സംശയാലുക്കളെ മഞ്ജരേക്കർ പെട്ടെന്ന്...

Read More