തിരുവനന്തപുരം:വിഴിഞ്ഞം സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ ഏഴ് സ്ഥലങ്ങളിൽ മത്സ്യതൊഴിലാളികൾ റോഡ് ഉപരോധിക്കും. ഇതോടെ ആറ്റിങ്ങൽ നിന്നും ബൈപ്പാസിൽ കോവളത്തു നിന്നും നഗരത്തിലേക്കുള്ള വാഹന പ്രവേശനം തടസപ്പെടും.
രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് റോഡ് ഉപരോധിക്കുന്നത്. വിഎസ്എസ്എസിക്കു സമീപം തീരദേശ പാതയിലെ സ്റ്റേഷൻ കടവ്, ചാക്ക, നെയ്യാറ്റിൻകര താലൂക്കിന്റെ തീരദേശമായ പൂവാർ, പൊഴിയൂർ ഉച്ചക്കട എന്നിവിടങ്ങളിലും റോഡ് ഉപരോധിക്കും.
പാളയത്തു നിന്നാരംഭിക്കുന്ന മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തുന്നതോടെ ധർണ ആരംഭിക്കും. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നലൂടെയുള്ള ഗതാഗതം തടസപ്പെടും. ഓരോ കേന്ദ്രങ്ങളിലും രണ്ടായിരം മുതൽ അയ്യായിരത്തിലേറെ പേർ ഉപരോധത്തിൽ പങ്കെടുക്കും.