മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. മരിച്ച ദൃശ്യയുടെ സഹാപാഠിയായിരുന്ന കൊണ്ടപ്പറമ്ബില്‍ വിനീഷിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത പോലിസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്.

സ്റ്റേഷനില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. സംഭവമറിഞ്ഞ് ദൃശ്യയുടെ വീടിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടിയത് തെളിവെടുപ്പ് ദുഷ്‌കരമാക്കി.

പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ് വിനീഷ് പോലീസിന് വിശദീകരിച്ചു.