Author: George Kakkanatt

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു;കേന്ദ്ര മാനവവിഭവശേഷി മന്ത്രി

അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഇനി നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒഴികെയുള്ളവരുടെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയാണ് ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്‍റേണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കുമോ അതോ ഇതുവരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാവുമോ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനം എന്നത് സംബന്ധിച്ച്‌ അറിയിപ്പ് ഓപ്ന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.സിഎഎ പ്രക്ഷോഭത്തിന്‍റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പരീക്ഷ ലോക്ക്ഡൗണിനു മുന്‍പ് തന്നെ തടസപ്പെട്ടിരുന്നു.സിഎഎ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഈ മേഖലയെ...

Read More

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. അതെസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു. 3519 പേരാണ് ഇന്ന് അറസ്റ്റിലായത്. 2365 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 69, 55, 40 തിരുവനന്തപുരം റൂറല്‍ – 435, 458, 246 കൊല്ലം സിറ്റി – 336, 362, 242 കൊല്ലം റൂറല്‍ – 282, 285, 263 പത്തനംതിട്ട – 430, 450, 388 ആലപ്പുഴ- 79, 129, 50 കോട്ടയം – 79, 81, 31 ഇടുക്കി – 207, 118, 86 എറണാകുളം സിറ്റി – 39, 57, 16 എറണാകുളം റൂറല്‍ – 156, 130, 89 തൃശൂര്‍ സിറ്റി – 263, 306, 326 തൃശൂര്‍ റൂറല്‍ – 134, 157, 94 പാലക്കാട് – 130, 181, 79 മലപ്പുറം – 130, 207, 103 കോഴിക്കോട് സിറ്റി – 106, 106, 103 കോഴിക്കോട് റൂറല്‍ – 89, 23, 48 വയനാട് – 63, 11, 32 കണ്ണൂര്‍ – 355, 360, 118 കാസര്‍ഗോഡ് – 15, 43,...

Read More

കോവിഡ് പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളും; സഹകരണം ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്മെന്‍റുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള പദ്ധതി ചര്‍ച്ച ചെയ്തു. പ്രായമായവര്‍, മറ്റു രോഗികള്‍, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ തുടങ്ങിയവരുമായൊക്കെ ഡോക്ടര്‍മാര്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാന്‍ തയാറാകുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയാറാക്കും. ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും ആ നിലയ്ക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്ക് എന്നിവ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതിനാല്‍ ആ പ്രശ്നം പരിഹരിക്കാനാകും. അടുത്ത മൂന്നോ നാലോ മാസത്തെ നിലയും പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരവും കണക്കാക്കി പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പരമാവധി കരുതണം. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി...

Read More

സര്‍ഫാസി നിയമം; സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി സുപ്രിംകോടതി

സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും സുപ്രിംകോടതി ബാധകമാക്കി. വായ്പാ കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെറ്റ് മറ്റ് ബാങ്കുകള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പാണ്ഡുരംഗ് ഗണ്‍പതി ചൗഗലെ കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. വായ്പാ കുടിശിക ഈടാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമത്തില്‍ പറയുന്ന ബാങ്കിന്റെ പരിധിയില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നവയ്ക്കും സര്‍ഫാസി നിയമത്തിന്റെ പരിധിയിലാണ്. റിസര്‍വ് ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കും ബാധകമായ നിയമങ്ങള്‍ സഹകരണ ബാങ്കുകളും പാലിക്കണം. രാജ്യത്തെ വിവിധ ഹൈക്കോടതികളും, സുപ്രിംകോടതി മൂന്നംഗ ബെഞ്ചും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച്‌ അന്തിമ തീര്‍പ്പ്...

Read More

ഗാര്‍ഹിക വസ്തുക്കള്‍ ഉപയോഗിച്ച്‌ പുതിയ ടിക് ടോക്ക് വീഡിയോയുമായി ഡേവിഡ് വാര്‍ണര്‍

ലോക്ക് ഡൗണായതോടെ വീട്ടില്‍ കുടുംബസമേതം സന്തോഷത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. അതേസമയം ടിക് ടോക്ക് വീഡിയോയിലും വീഡിയോ ലൈവ് ചാറ്റിലുമൊക്കെയാണ് താരം ഇപ്പോള്‍ സജീവമാകുന്നത്.ഭാര്യയും മോളുമൊത്തുള്ള നിരവധി ടിക് ടോക്ക് വീഡിയോകള്‍ ഇതിനോടകം തരംഗമായി. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ടിക് ടോക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. ഇന്‍സ്റാഗ്രാമിലൂടെ താരം പുതിയ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ണറുടെ ഏറ്റവും പുതിയ വീഡിയോയില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നു. അവര്‍ ഓപ്പണറിനൊപ്പം വിവിധ ഗാര്‍ഹിക വസ്തുക്കള്‍ ഉപയോഗിച്ച്‌ വ്യാജ സംഗീത പ്രദര്‍ശനം നടത്തുന്നതാണ് വീഡിയോ. ക്ലീനിങ് ബ്രഷ്, ട്രേ, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയൊക്കെയാണ് വീഡിയോ ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ടിക് ടോകില്‍ ചേര്‍ന്നതിനുശേഷം വാര്‍ണര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പ്ലാറ്റ്‌ഫോമില്‍ പ്രശസ്തനായി.. നേരത്തെ തെലുങ്ക് താരം അല്ലു അര്‍ജുന്റെ ചിത്രമായ ‘അല വൈകുണ്ഡപുരമുലു’ എന്ന സിനിമയിലെ ‘ബുട്ടബൊമ്മ ബുട്ടബൊമ്മ’ എന്ന ഹിറ്റ് ഗാനത്തിനാണ് ഭാര്യ കാന്‍ഡൈസ്നൊപ്പം ചുവടുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി...

Read More