Author: Editorial Team

അന്തിമ കൂടിയാലോചനകൾ ശേഷം ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച അനന്തമായി നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്‍റെ ബോധ്യങ്ങളും രാഹുലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം...

Read More

ഭാര്യയെയും മാതാപിതാക്കളെയും വധിക്കാൻ ശ്രമം; യുവാവും സഹായികളും പിടിയിൽ

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്. അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ...

Read More

ഉദയനിധി വീണ്ടും സനാതന വിവാദത്തിൽ

ചെന്നൈ: സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സനാതനധർമം നിരോധിക്കണമെന്നും നിയമസഭയിലെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തെ വിശ്വഹിന്ദു പരിഷത് രൂക്ഷമായി വിമർശിച്ചു. സ്റ്റാലിനെ പുറത്താക്കുക മാത്രമല്ല പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ നിയമസഭ സ്പീക്കർ തയാറാകണമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പരാമർശത്തിന്‍റെ പേരിൽ ഉദയനിധി മാപ്പ് പറയണമെന്നും വിഎച്ച്പി...

Read More

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ്; പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ

കൊച്ചി∙ കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പരീക്ഷണപ്പറക്കലുകൾ ഏകോപിപ്പിക്കുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ചാവും പരീക്ഷണ പറക്കൽ. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള 20 പേർക്ക് യാത്ര ചെയ്യാവുന്ന ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ ആണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചി – അഗത്തി – കൽപേനി – കവരത്തി, കൊച്ചി – കടമത്ത് – കിൽത്താൻ – അഗത്തി എന്നീ സെക്ടറുകളിലായാണ് പരീക്ഷണപ്പറക്കൽ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഏകദേശം ഒരു മണിക്കൂർ മുതൽ 1.15 മണിക്കൂർ വരെ സമയം മതിയാകും. നിലവിൽ കപ്പൽ മാർഗമുള്ള ദീർഘദൂര യാത്രയെ അപേക്ഷിച്ച് ഇത് വലിയ ലാഭമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സിയാലാണ് ഓപ്പറേഷണൽ പിന്തുണ നൽകുന്നത്. 2024 നവംബറിൽ കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് ഡി ഹാവിലാൻഡ് കാനഡയുടെ സീപ്ലെയ്ൻ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. മാട്ടുപ്പെട്ടി കൂടാതെ പമ്പ, ആലപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലേക്കും സീപ്ലെയ്ൻ സര്‍വീസിനുള്ള ആലോചനകളുണ്ട്. പരിസ്ഥിതി ആഘാത പഠനങ്ങളും ഡിജിസിഎ സുരക്ഷാ പരിശോധനകളും അവസാനഘടത്തിലാണെന്നാണ്...

Read More

വിമാന ടിക്കറ്റ് നിരക്കുയർന്നു; പ്രവാസികൾക്ക് തിരിച്ചടി

ടെഹ്റാൻ: വിമാന ടിക്കറ്റ് ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായി. ഹോർമൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ ഉയർത്തിത്. 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വർധന കാരണം സർവീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്. ഇന്ധനത്തിന് പുറമെ ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലയാണ് കൂടിയിരിക്കുന്നത്. ഇന്ധന വില ലോകത്ത് 30 ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും. യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ തന്‍റെ സാമൂഹമാധ്യമ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ് വ്യവസ്ഥകളിലും ഭാരിച്ച ചെലവ്...

Read More