ചെന്നൈ: സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സനാതനധർമം നിരോധിക്കണമെന്നും നിയമസഭയിലെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പരാമർശത്തെ വിശ്വഹിന്ദു പരിഷത് രൂക്ഷമായി വിമർശിച്ചു. സ്റ്റാലിനെ പുറത്താക്കുക മാത്രമല്ല പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ നിയമസഭ സ്പീക്കർ തയാറാകണമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ ഉദയനിധി മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.



