ടെഹ്റാൻ: വിമാന ടിക്കറ്റ് ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായി. ഹോർമൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ ഉയർത്തിത്. 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വർധന കാരണം സർവീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്.

ഇന്ധനത്തിന് പുറമെ ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലയാണ് കൂടിയിരിക്കുന്നത്. ഇന്ധന വില ലോകത്ത് 30 ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും.

യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ തന്‍റെ സാമൂഹമാധ്യമ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ് വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.