Author: Editorial Team

സോണിയാ ഗാന്ധി പരിശോധനകൾക്കു ശേഷം ആശുപത്രി വിട്ടു

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. പരിശോധനകൾക്കു ശേഷം അവർ ആശുപത്രി വിട്ടു. അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നീണ്ടേക്കാമെന്നാണ്...

Read More

മുഖ്യമന്ത്രിയാകാൻ യോഗ്യൻ; തീരുമാനം വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമെന്ന് കല്പറ്റ നാരായണൻ

കോഴിക്കോട്: മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ വി.ഡി.സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ. മുഖ്യമന്ത്രിയാകാൻ വി.ഡി.സതീശൻ യോഗ്യനാണ്. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന്‍റെ വിജയം വിസ്മയമല്ല. ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തിൽ വരുന്നവർ മനസിലാക്കണം. ഇത്രയും ഭൂരിപക്ഷം കൊടുത്ത ജനത്തോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായിരിക്കുന്നത്. സതീശൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്‍റെ കാൽക്കുലേഷൻ എല്ലാം ശരിയായിരുന്നു. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ച മുസ്‌ലീം ലീഗിന്‍റെ പ്രകടനവും കാണാതെ പോവരുതെന്ന് അദ്ദേഹം...

Read More

മുലായം സിംഗ് യാദവിന്‍റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ന്യൂഡൽഹി: അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്‍റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും...

Read More

ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു

ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വയോധികൻ മരിച്ചു. കർണാടകയിലെ അൾസൂരിലാണ് വീടിനുള്ളിൽ വച്ച് പൊട്ടിത്തെറിച്ചത്. ഓട്ടോ ഡ്രൈവറായ ലൂർദ് നാഥാൻ (65) ആണ് മരിച്ചത്. ലൂർദിന്‍റെ മൂത്ത മകൻ ഫ്രാങ്ക് ആന്‍റണിയുടെതായിരുന്നു ഇലക്ട്രിക് സ്കൂട്ടർ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓട്ടോ ഓടിക്കുന്നത് നിർത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു നാഥൻ. സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം അദ്ദേഹം അതിനരികിൽ തന്നെ ഉറങ്ങാൻ കിടന്നു. വീടിന്‍റെ താഴത്തെ നിലയിലായിരുന്നു ലൂർദ് ഉറങ്ങിയിരുന്നത്. മകനും ഭാര്യയും മുകളിലത്തെ നിലയിലായിരുന്നു. നാല് മണിക്കൂർ ചാർജ് ചെയ്ത ശേഷം ലൂർദ് ചാർജർ ഓഫ് ചെയ്തു. ഉടൻ തന്നെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തു. സ്ഫോടന ശബ്ദം കേട്ട് ഫ്രാങ്കും ഭാര്യയും ഓടിയെത്തി തീ അണച്ചെങ്കിലും ടെലിവിഷനും കസേരകളും കത്തി നശിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലൂർദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം...

Read More

നിലമേലിലെ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു‌

കൊല്ലം: നിലമേലിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന . പത്തനംതിട്ട പന്തളം സ്വദേശി ഹൽബി ജലാൽ (21) ആണ് മരിച്ചത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ അതേ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ ഇരുവരെയും എതിർ ദിശയിൽ എത്തിയ മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചു. സെൽവം മുഹമ്മദ് കുഞ്ഞിന്‍റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി. അതേസമയം അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം...

Read More