Author: Editorial Team

ഞാനും പി. ജയരാജന്‍റെ കൂടെ പല ക്ഷേത്രത്തിലും പോയിട്ടുണ്ട്, അതിനു ഫലമുണ്ടായി’: വിനിൽ പോൾ

തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്‍റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്‍റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു. കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്‍റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്‌ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്‍റെ ഭാഗമായി ജയരാജൻ സാറിന്‍റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് “സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്. ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി. സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്‌ട്രീയത്തിന്‍റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു. കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്‍റെ സാമൂഹിക ചരിത്രവും ജാതിരാഷ്‌ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്‍റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്. അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്‌ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്‍റെ മറ്റൊരു ശ്രദ്ധേയ...

Read More

കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ല; രാഹുലിനെതിരേ കോഴിക്കോട്ടും പോസ്റ്റർ

വയനാട്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകള്‍. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന് പോസ്റ്ററിൽ പറയുന്നു. ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും പോസ്റ്ററിലുണ്ട്. കോഴിക്കോട്ട് കാരശേരിയിലാണ് ഇരുവർക്കുമെതിരേ പോസ്റ്റർ പ്രത്യക്ഷപെട്ടത്. വയനാട് ലോക്സഭ മ‍ണ്ഡലത്തിന്‍റെ ഭാഗമാണ് കാരശേരി. ഹൈക്കമാൻഡിനും രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ...

Read More

എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; വെള്ളിയാഴ്ച തന്നെ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുകയെന്നാണ് വിവരം. ചൊവ്വാഴ്ച നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. 15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ വിദ്യാഭ്യാസമന്ത്രിക്കായി കാത്തിരിക്കേണ്ട എന്ന നിർദ്ദേശം കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്നാല്‍ പിന്നാലെ ഔദ്യോഗിക നടപടികളും...

Read More

എസ്ഐആറിൽ ഉൾപ്പെടാത്തവർക്ക് റേഷൻ പോലും ലഭിക്കില്ല; ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാനും ആലോചന

കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചന‍യുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ്...

Read More

കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി; മോഷ്ടിച്ച സ്വർണം ഉടമയുടെ വീട്ടിലെത്തിച്ചു, ഒപ്പം മാപ്പപേക്ഷയും

ഗുരുവായൂർ: മോഷ്ടിച്ച 10 പവനിൽ എട്ടു പവനും കൂടെ ഒരു കത്തും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു വച്ച് കള്ളൻ മര്യാദക്കാരനായി. തിങ്കളാഴ്ച രാവിലെയാണു സ്വർണം പൊതിഞ്ഞുവച്ച നിലയിൽ ഉടമയ്ക്ക് ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ രണ്ട് പവൻ തിരിച്ചു തരാമെന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു. കഴിഞ്ഞ എട്ടിന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്‍റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്‍റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിൽ പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു. മോഷ്ടാവിനെ മനസിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണു സ്വർണം തിരികെനൽകി മാപ്പ് അപേക്ഷിച്ചതെന്നാണു പോലീസ് നിഗമനം. വീടിന്‍റെ പുറത്ത് സിസിടിവി ഇല്ലാത്തതിനാൽ സ്വർണം കൊണ്ടുവന്ന വച്ച ദൃശ്യങ്ങൾ ലഭിച്ചില്ല. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ...

Read More