Author: Editorial Team

ജോഡോ യാത്രയിൽ അണിചേർന്ന് രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: കേന്ദ്ര സർവകലാശാലയിൽ ജാതിവിവേചനം നേരിട്ടെന്നാരോപിച്ച് ജീവനൊടുക്കിയ ദളിത് വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. ജോഡോ യാത്രയുടെ തെലുങ്കാന പര്യടനം ഹൈദരാബാദിൽ എത്തിയപ്പോഴാണ് രാധിക വെമുല രാഹുലിനെ സന്ദർശിച്ചത്. ഭരണഘടനയെ ആർഎസ്എസ് – ബിജെപി ആക്രമണത്തിൽ കോൺഗ്രസ് രക്ഷിക്കണമെന്നും രോഹിതിന് നീതി ലഭിക്കണമെന്നും യാത്രയിൽ പങ്കുചേരവെ അഭ്യർഥിച്ചതായി രാധിക അറിയിച്ചു. വിദ്യാഭ്യാസ – നിയമ മേഖലകളിലെ ഉന്നതപദവികളിൽ ദളിത് പ്രാതിനിധ്യം വർധിപ്പിക്കണമെന്നും ദളിത് അവകാശങ്ങൾക്കായി രോഹിത് ആക്ട് പാസാക്കണമെന്നും രാധിക ആവശ്യപ്പെട്ടു. 2016 ജനുവരി 17-നാണ് പിഎച്ച്ഡി വിദ്യാർഥിയായ രോഹിത് സർവകലാശാല വൈസ് ചാൻസലറിൽ നിന്നും അധികാരികളിൽ നിന്നും ജാതീയമായ വിവേചനം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് ജീവനൊടുക്കിയത്. രാജ്യത്തെ ദളിത് – വിദ്യാർഥി അവകാശപ്പോരാട്ടങ്ങൾക്ക് പുതുവീര്യം പകർന്ന സംഭവമായിരുന്നു രോഹിത് വെമുലയുടെ...

Read More

ഷാരോണ്‍ വധക്കേസ്; നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കുളത്തില്‍നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് കുപ്പി ലഭിച്ചത്. ഇയാള്‍ നാലുമാസം മുമ്പ് കൃഷിയാവശ്യത്തിന് വാങ്ങിയ കളനാശിനിയുടെ കുപ്പിയാണിതെന്നു പോലീസ് പറഞ്ഞു. ഷാരോണ്‍ രാജ് വധക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായി രാമവര്‍മന്‍ ചിറയിലെ വീടിനു സമീപം അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ...

Read More

മിഥുൻ ദായുടെ പാട്ടിൽ ഒരു ചൈനീസ് പ്രതിഷേധം

ബെയ്ജിംഗ്: അതികഠിനമായ കോവിഡ് നിയന്ത്രങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭരണകൂടത്തെ വിമർശിക്കാൻ ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ ഗാനത്തെ കൂട്ടുപിടിച്ച് ചൈനീസ് യുവാക്കൾ. 1982-ൽ പുറത്തിറങ്ങി ലോകമാകെ തരംഗമായ “ഡിസ്കോ ഡാൻസർ’ എന്ന ചിത്രത്തിലെ പാർവതി ഖാൻ ആലപിച്ച “ജിമ്മി ജിമ്മി ആ ജാ’ എന്ന ഗാനമാണ് ചൈനീസ് ട്വിസ്റ്റുമായി സാമൂഹ്യമാധ്യമങ്ങളിൽ പടരുന്നത്. “എനിക്ക് അരി തരൂ’ എന്ന് അർഥമുള്ള മാൻഡരിൻ പ്രയോഗമായ “ജെയ് – മി’യോടുള്ള സാദൃശ്യം ഉപയോഗിച്ചാണ് സാധാരണ പൗരന്മാരുടെ പ്രതിഷേധം‌. ഒഴിഞ്ഞ പാത്രങ്ങൾ കൈയ്യിലെടുത്ത് ദാരിദ്യത്തെ സൂചിപ്പിക്കുന്ന രീതിയിൽ വരികൾക്ക് അർഥഭേദം കൽപ്പിച്ചുള്ള പ്രതിഷേധം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള അഭ്യർഥന കൂടിയാണ്. സാമൂഹ്യമാധ്യമങ്ങളെ ശക്തമായി നിരീക്ഷിക്കുന്ന ചൈനീസ് ഭരണകൂടം തമാശ കലർന്ന ഈ പ്രതിഷേധം ഇതുവരെ നിയന്ത്രിച്ചിട്ടില്ല. ബപ്പി ലാഹിരി സംഗീതമൊരുക്കിയ “ഡിസ്കോ ഡാൻസർ’ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലും വൻ വാണിജ്യ വിജയം നേടിയ ചിത്രമാണ്. മിഥുൻ ചക്രവർത്തിയെ ബോളിവുഡിന്‍റെ മുൻനിരയിലേക്ക് ആനയിച്ച ചിത്രം...

Read More

കോടതിയിൽ നിന്നും മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ

പാലക്കാട്: പോക്സോ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പോലീസിന്‍റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പ്രതി അറസ്റ്റിൽ. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസൻ (39) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പോക്സോ കോടതി ഇയാളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. തൊട്ടു പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയിൽ നിന്ന പ്രതി പോലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. 59 ദിവസത്തിനു ശേഷം കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുമാണ് ഹരിദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വർഷം തടവിന് പുറമെ, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം...

Read More

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തൃശൂർ കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇ.വി. ബേബി (76) ആണ് അറസ്റ്റിലായത്. ഭാര്യ എൽസി(72)യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. പുറത്തേക്ക് ഓടിയ എല്‍സിയെ പിന്‍തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 12 ഓളം സ്റ്റിച്ചുകളാണ് തലയില്‍ ഉള്ളത്. എല്‍സി ഇപ്പോല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് എല്‍സിയുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപനായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പോലീസ്...

Read More