നെസ്‌ലെയുടെ മുൻനിര ബേബി ഫുഡ് ബ്രാൻഡുകൾ ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമായ കൊടുക്കുന്നതിനെതിരെ റിപ്പോർട്ട്. കുട്ടികളെ ലക്ഷ്യം വച്ചുള്ള ധാന്യമായ സെറലാക്ക്, ഒന്ന് മുതൽ മുകളിലുള്ള കുട്ടികൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഫോളോ-അപ്പ് മിൽക്ക് ഫോർമുല ബ്രാൻഡായ നിഡോ എന്നിവയിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ പറയുന്നതനുസരിച്ച്, താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിൽ പ്രമോട്ട് ചെയ്യുന്ന നെസ്‌ലെയുടെ ബ്രാൻഡുകളിലാണ് പഞ്ചസാരയുടെ അംശം കണ്ടെത്തിയത്. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ചേരുവകകളാണ് ഇതിൽ നിന്ന് കണ്ടെത്തുന്നത്. 

2022-ൽ വിൽപ്പന 250 മില്യൺ ഡോളർ കടന്ന ഇന്ത്യയിലെ എല്ലാ സെറിലാക് ബേബി ധാന്യങ്ങളിലും പഞ്ചസാര അടങ്ങിയതായി കണ്ടെത്തുയിട്ടുണ്ട്. ഒരു സെർവിംഗിൽ ശരാശരി 3 ഗ്രാമാണ് ഉള്ളിലേയ്ക്ക് എത്തുന്നതെന്നും പഠനം വ്യക്തമാക്കുന്നു.