കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് വിട്ടയച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയൽ (ഐപിസി 294ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യലിനാ‌യി ഇന്ന് ഹാജരാകണമെന്ന് ശ്രീനാഥ് ഭാസിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തില്ലെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഉച്ചകഴിഞ്ഞ് നാടകീയമായി ശ്രീനാഥ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്‍റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവർ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.