വാഷിംഗ്ടണ്‍ ഡിസി: മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് മിഷേലും ഓരോന്ന് ചെയ്യുന്നതെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷിക ചടങ്ങിലായിരുന്നു ട്രംപിന്‍റെ മറുപടി.

പ്രസിഡന്‍റ് പദത്തിലിരുന്ന് എന്ത് ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിച്ചു. എന്നാല്‍ അതൊന്നും അവര്‍ക്ക് മനസിലാക്കാനായിട്ടില്ല. ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തിന് അനുയോജ്യനായ വ്യക്തിയല്ലെന്നുമായിരുന്നു ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മിഷേലിന്‍റെ വിമര്‍ശനം. അതിനുള്ള മറുപടിയിലാണ് മിഷേലിനൊന്നും മനസിലായിട്ടില്ലെന്ന് ട്രംപ് പറഞ്ഞത്. തുറന്നുപറയുകയാണെങ്കില്‍, അവര്‍ തത്സമയം പ്രസംഗിക്കണമായിരുന്നു. എന്നാല്‍, അവരത് ചെയ്തതുമില്ല. ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു മിഷേലിന്േ‍റതെന്നും ട്രംപ് പറഞ്ഞു.