കാബുള്‍: അഫ്ഗാനിസ്താനിലെ ഉത്തര ഫര്യാബ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ 17 താലിബാന്‍ ഭീകരരെ വധിച്ചു. 11 പേര്‍ക്ക് പരിക്കേറ്റുവെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രവിശ്യയിലെ ഡൗലത്ത് അബാദ്, അല്‍മര്‍ ജില്ലകളില്‍ ഇന്നലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റുകളില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെയാണ് വ്യോമസേനയുടെ സഹായത്തോടെ ഇല്ലാതാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. പരിക്കേറ്റവരില്‍ താലിബാന്റെ മിലിട്ടറി കമാന്‍ഡറുമുണ്ട്. ഭീകരരുടെ മൂന്ന് മോട്ടോര്‍ ബൈക്കുകളും ക്യാംപും നശിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.