ന്യൂഡല്‍ഹി: തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ മൂന്നാംഘട്ട വികസനത്തിന്‍റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഡ്രാഗണ്‍ സ്റ്റോണ്‍ റീയല്‍ട്ടി, വിന്‍റര്‍ഫെല്‍ റിയല്‍ട്ടി എന്നി കന്പനികള്‍ നല്‍കിയ അപേക്ഷയാണ് ജസ്റ്റീസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ടെക്നോപാര്‍ക്കിന്‍റെ മൂന്നാംഘട്ട വികസനത്തിന്‍റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തത്‌സ്ഥിതി തുടരാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കന്പനികള്‍ അപേക്ഷ നല്‍കിയത്. ഈ ഉത്തരവ് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണെന്നു കന്പനികള്‍ വാദിച്ചു.

എന്നാല്‍, തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള 2008ലെ കേരളാ നിയമവും 2017ലെ കേന്ദ്ര നിയമവും ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നു എതിര്‍കക്ഷിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

19.75 ഏക്കര്‍ നികത്താന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറെന്‍സ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വേളി-ആക്കുളം കായലുമായി ബന്ധപ്പെട്ട തണ്ണീര്‍ത്തടം നശിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.