Author: George Kakkanatt

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

നാമനിര്‍ദേശപത്രികയിലെ സ്വത്ത് വിവരങ്ങളില്‍ പൊരുത്തകേട് എന്ന ഹര്‍ജിയില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി.സത്യവാങ്മൂലത്തില്‍ വിജയ് 100 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 220 കോടിയുടെ സ്വത്ത് വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പെരമ്പൂരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 115 കോടിയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമാണുള്ളത്. 105 കോടിയുടെ വ്യത്യാസമാണ് രണ്ട് സത്യവാങ്മൂലങ്ങളിലുമായി ഉള്ളത്. കേവലം സാങ്കേതിക പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അടിയന്തരമായി മറുപടി നല്‍കാന്‍ ആദായനികുതി വകുപ്പിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയിലേക്കും ക്രിമിനല്‍ നടപടികളിലേക്കും കടക്കാമെന്നാണ് പുറത്തുവരുന്ന...

Read More

ഗസയിൽ സമാധാനത്തിന് വഴിതുറക്കുന്നു: ആയുധങ്ങൾ ഉപേക്ഷിക്കാൻ ഹമാസ് തയ്യാറെന്ന് റിപ്പോർട്ട്

ഗസ മുനമ്പിൽ ആറ് മാസമായി തുടരുന്ന വെടിനിർത്തൽ കരാറിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി ഹമാസ് രംഗത്തെത്തി. ഗസയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ട് തങ്ങളുടെ പക്കലുള്ള ചില ആയുധങ്ങൾ ഉപേക്ഷിക്കാൻ ഹമാസ് തയ്യാറാണെന്ന് അറിയിച്ചു. അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾക്കൊടുവിലാണ് ഹമാസിന്റെ ഈ അപ്രതീക്ഷിത നീക്കം. പല ഘട്ടങ്ങളിലായി ആയുധങ്ങൾ കൈമാറുന്ന എട്ട് മാസത്തെ പദ്ധതിയാണ് ഹമാസിന് മുന്നിലുള്ളത്. ഹെവി മെഷീൻ ഗണ്ണുകളും സ്ഫോടക വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇസ്രായേൽ സൈന്യം ഗസയിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ മാത്രമേ ആയുധം വെക്കുകയുള്ളൂ എന്ന കർശന നിബന്ധനയും ഹമാസ് മുന്നോട്ട് വെച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക സമാധാന സമിതിയാണ് ഈ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഗസയിലെ ടണൽ ശൃംഖലകൾ നശിപ്പിക്കാനും ഹമാസ് സമ്മതം അറിയിച്ചതായാണ് സൂചനകൾ. ഇത് മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു.എന്നാൽ ഹമാസിന്റെ ഈ വാഗ്ദാനത്തിൽ ഇസ്രായേൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ഹമാസ് പൂർണ്ണമായും നിരായുധീകരിക്കപ്പെടാതെ സൈനിക പിന്മാറ്റം സാധ്യമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനിടെയും ഗസയിലെ ചില മേഖലകളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത് ആശങ്ക പടർത്തുന്നുണ്ട്. ഹമാസും പലസ്തീൻ ഇസ്ലാമിക് ജിഹാദും സംയുക്തമായാണ് ആയുധങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഒരു അതോറിറ്റി, ഒരു നിയമം, ഒരു ആയുധം എന്ന തത്വത്തിൽ ഗസ ഭരിക്കാനാണ് സമാധാന സമിതി ലക്ഷ്യമിടുന്നത്. ഇതിനായി പലസ്തീൻ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന പുതിയ ഭരണസമിതി രൂപീകരിക്കും. ഗസയിലെ തകർന്നുപോയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് ലോകരാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ആയുധങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ ഈ സഹായം ലഭ്യമാകൂ. ഈ സമ്മർദ്ദമാണ് ഹമാസിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതപ്പെടുന്നു. ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ പടരുന്ന സാഹചര്യത്തിൽ ഗസയിലെ സമാധാനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ അത് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റും. വരും ആഴ്ചകളിൽ നടക്കാനിരിക്കുന്ന അവസാന ഘട്ട ചർച്ചകൾ ഗസയുടെ ഭാവി...

Read More

ഫാറ്റി ലിവർ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ മാറ്റം അനിവാര്യം

കരളിനെ ബാധിക്കുന്ന, ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ശരീരകോശങ്ങളിൽ നിരന്തരം നടക്കുന്ന രാസപ്രക്രിയകളുടെ ആകെത്തുകയായ ഉപാപചയ (Metabolism) തകരാറുകളും ഈ രോഗം വർധിക്കാൻ പ്രധാന കാരണമാകുന്നുവെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ എച്ച്പിബി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സുധീർ മുഹമ്മദ് എം വ്യക്തമാക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഫാറ്റി ലിവർ പ്രധാനമായും മദ്യപാനികളിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് മദ്യപിക്കാത്തവരിലും ഈ രോഗം വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവർ ഡിസീസ് (MASLD) എന്ന് വിളിക്കുന്നു. ഭക്ഷണരീതിയിലെ മാറ്റങ്ങൾ പ്രധാന വില്ലനാകുന്നു; വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പകരം ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയത് കലോറി അമിതമാകാൻ കാരണമാകുന്നു. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതും ജോലിയുടെ ഭാഗമായി ദീർഘനേരം ഇരിക്കുന്നതും ശാരീരിക അധ്വാനം കുറയാൻ ഇടയാക്കി. ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ കളിക്കളങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ടിവിയും അകറ്റുന്നത് ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണത്തിലേക്കും ഫാറ്റി ലിവറിലേക്കും നയിക്കുന്നു. വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും സ്ത്രീകളിലും ഫാറ്റി ലിവർ വർദ്ധിപ്പിക്കുന്നുണ്ട്. അടുക്കള ജോലികൾ മാത്രം വ്യായാമമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു; ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അധ്വാനമാണ് കരളിന്റെ ആരോഗ്യത്തിന് ആവശ്യം. ഹോർമോൺ തകരാറുകൾ, പിസിഓഡി എന്നിവയുള്ളവരിലും ഫാറ്റി ലിവർ സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും ഇത് ക്രമേണ കരളിൽ വീക്കമുണ്ടാക്കുകയും പിന്നീട് സിറോസിസ് എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. എൽഎഫ്‌ടി (LFT) രക്തപരിശോധന, അൾട്രാ സൗണ്ട് സ്കാൻ, ഫൈബ്രോ സ്കാൻ എന്നിവയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താം. ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ്. ദിവസവും 30-40 മിനിറ്റ് വേഗത്തിൽ നടക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. ആഴ്ചയിൽ ഒരു കിലോ എന്ന തോതിൽ ക്രമമായി ശരീരഭാരം കുറയ്ക്കുന്നത് ഉചിതമാണ്. ‘സ്ഥിരമായ ശീലങ്ങൾ, കരുത്തുറ്റ കരൾ’ എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിന സന്ദേശം. നിത്യജീവിതത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ കരളിന് വലിയ കരുത്ത് നൽകുമെന്നും അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തണമെന്നും ഡോ. സുധീർ മുഹമ്മദ് എം...

Read More

ഹോർമുസ് ഉപരോധം സമാധാനത്തിന് തിരിച്ചടി: ട്രംപിനെ വിളിച്ച് പാക് സൈനിക മേധാവി

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഹോർമുസ് കടലിടുക്കിലെ പുതിയ സംഘർഷങ്ങൾ കാരണം പ്രതിസന്ധിയിലായി. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് തന്റെ ആശങ്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന നാവിക ഉപരോധം സമാധാന ചർച്ചകൾക്ക് വലിയ തടസ്സമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് അസിം മുനീറിന്റെ ഇടപെടൽ. ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇറാൻ. ഈ ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതാണെന്നും ഇത് സമാധാന ശ്രമങ്ങളെ പിന്നോട്ട് അടിക്കുമെന്നും അദ്ദേഹം ട്രംപിനെ ബോധ്യപ്പെടുത്തി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾക്കായി പാകിസ്ഥാനിലെത്താൻ തയ്യാറെടുക്കുമ്പോഴാണ് ഈ പുതിയ പ്രതിസന്ധി. എന്നാൽ ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക പിടിച്ചെടുത്തത് പ്രകോപനം വർദ്ധിപ്പിച്ചു. ഇത്തരം നടപടികൾ ചർച്ചകൾക്കുള്ള അന്തരീക്ഷം തകർക്കുമെന്ന് പാക് സൈനിക മേധാവി മുന്നറിയിപ്പ് നൽകി. അസിം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെ ട്രംപ് നേരത്തെ പ്രശംസിച്ചിരുന്നു. എന്നിരുന്നാലും, അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ബുധനാഴ്ചയോടെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, പുതിയൊരു ധാരണയിലെത്താൻ പാകിസ്ഥാൻ കഠിനമായി ശ്രമിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ തർക്കം പരിഹരിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധം കടുക്കാൻ സാധ്യതയുണ്ട്. അസിം മുനീർ കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ സൈനിക നേതൃത്വവുമായും ചർച്ചകൾ നടത്തിയിരുന്നു. ഇരുപക്ഷത്തെയും ഒരുപോലെ വിശ്വസിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉപരോധം നീക്കാതെ ഇറാൻ വഴങ്ങുന്നില്ല. ട്രംപിന്റെ ‘മാക്സിമം പ്രഷർ’ നയമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു. ആഗോള എണ്ണ വിപണിയിൽ എണ്ണവില 100 ഡോളർ കടന്നതും ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് സമാധാന ചർച്ചകൾക്ക് പിന്തുണ തേടുന്നുണ്ട്. വരും മണിക്കൂറുകളിൽ അമേരിക്ക എടുക്കുന്ന തീരുമാനം പശ്ചിമേഷ്യയുടെ ഭാവി...

Read More

ഛത്തീസ്ഗഡിൽ ചാർട്ടേഡ് വിമാനം വനത്തിൽ തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ നാരായൺപുരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ജസ്പുർ മേഖലയിലെ നിബിഡ വനത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പൈലറ്റുമാരുടെ മരണവിവരം പുറത്തുവന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വിമാനം താഴ്ന്നുപറന്ന് മരത്തിലിടിക്കുകയും തുടർന്ന് വനത്തിനുള്ളിലേക്ക് തകർന്നു വീഴുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ വനമേഖലയിൽ നിന്ന് വലിയ തോതിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ജസ്പുരിൽ നിന്നുള്ള പോലീസ് സംഘം വനമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശം ദുർഘടമായ വനമായതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണവും കൂടുതൽ നാശനഷ്ടങ്ങളും സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ...

Read More