Author: George Kakkanatt

ടിം കുക്ക് പടിയിറങ്ങുന്നു; ആപ്പിളിനെ ഇനി ജോണ്‍ ടെര്‍ണസ് നയിക്കും

ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥാനം ഒഴിയുന്നു. ഓഗസ്റ്റ് അവസാനം വരെ താന്‍ ഈ പദവിയില്‍ തുടരുകയുള്ളവെന്ന് ടിം കുക്ക് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. കമ്പനിയുടെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍ണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുക. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരുമെന്ന് ആപ്പിള്‍ അറിയിച്ചു. ആപ്പിള്‍ പോലെ മഹത്തായ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണെന്ന് ടിം കുക്ക് പറഞ്ഞു. 1998 ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കുക്കിനുണ്ട്. 2011ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്. 2001 ല്‍ പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലായിരുന്നു ജോണ്‍ ടെര്‍ണസ് ആപ്പിളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം...

Read More

യുഎസ്–ഇറാൻ സമാധാനചർച്ച പ്രതിസന്ധിയിൽ; വെടിനിർത്തൽ നാളെ അവസാനിക്കും

വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടക്കേണ്ട രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്വത്തിലായി. ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് നിലവിലെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കുന്നത്. ഞായറാഴ്ച ഇറാൻ്റെ ചരക്കുകപ്പലായ ‘ടൗസ്ക’ യുഎസ് നാവികസേന പിടിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഈ നടപടിയെത്തുടർന്ന് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കർശന നിലപാടിലാണ് ഇറാൻ. സമാധാനശ്രമങ്ങൾക്കിടെ യുഎസ് ഏകപക്ഷീയമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. നിശ്ചിത സമയത്തിനകം ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തമാണ്. അന്താരാഷ്ട്ര സമൂഹത്തിൻ്റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും നിലപാടിൽ ഉറച്ചുനിൽക്കുന്നത് തിരിച്ചടിയാവുകയാണ്. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പറഞ്ഞു. അതിനിടെ, ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തൻ്റെ മേൽ യാതൊരുവിധ സമ്മർദവുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.‘‘കരാറിൽ ഏർപ്പെടാൻ എനിക്ക് മേൽ സമ്മർദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഞാൻ വായിച്ചു. ഇത് സത്യമല്ല. യാതൊരുവിധ സമ്മർദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തിൽ തന്നെ സംഭവിക്കും’’ – ട്രംപ്...

Read More

യുഎസ് ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമറെ പുറത്താക്കി

അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്ഡിറെമർ  രാജിവെച്ചു. പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണങ്ങൾക്കിടയിലാണ് അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്ഡിറെമർ പദവി ഒഴിഞ്ഞത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ട്രംപ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് ലോറി. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും അറ്റോർണി ജനറൽ പാം ബോണ്ടിയെയും ട്രംപ് നേരത്തെ പുറത്താക്കിയിരുന്നു. ലോറി സ്വകാര്യ മേഖലയിൽ പുതിയ ജോലി സ്വീകരിക്കുകയാണെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചീങ് അറിയിച്ചു. പകരക്കാരനായി കീത്ത് സോണ്ടർലിംഗിനെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു. ലോറിക്കെതിരെ ഗൗരവകരമായ നിരവധി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്:സ്വന്തം സുരക്ഷാ സംഘത്തിലെ ഒരു അംഗവുമായി അവിഹിത ബന്ധം പുലർത്തിയെന്ന പരാതിയിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് മാസങ്ങളായി അന്വേഷണം നടത്തിവരികയാണ്. മദ്യം വാങ്ങാൻ ജീവനക്കാരെ അയച്ചതായും, വ്യക്തിപരമായ യാത്രകൾക്കായി (സംഗീത കച്ചേരികൾ, വിനോദ പരിപാടികൾ തുടങ്ങിയവ) ഔദ്യോഗിക യാത്രകൾ രൂപകൽപ്പന ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ലോറിയുടെ ഭർത്താവിനെ വകുപ്പ് ആസ്ഥാനത്ത് പ്രവേശിക്കുന്നതിൽ നിന്ന് നേരത്തെ വിലക്കിയിരുന്നു. കൂടാതെ, ലോറിയുടെ ഭർത്താവ് യുവ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തന്റെ രാജിക്കത്ത് എക്‌സിൽ (X) പങ്കുവെച്ച ലോറി, ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കുറിച്ചു. അമേരിക്കൻ തൊഴിലാളികളുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പക്ഷപാതപരവും അസംബന്ധവുമാണെന്ന് അവരുടെ അഭിഭാഷകൻ...

Read More

ജപ്പാനിൽ ഒരാഴ്ചയ്ക്കുള്ളിൽ വൻ ഭൂകമ്പത്തിന് സാധ്യത; പത്തടി ഉയരത്തിൽ സുനാമി മുന്നറിയിപ്പ്

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ അതിതീവ്രമായ മറ്റൊരു ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇവാട്ടെ പ്രവിശ്യയുടെ തീരക്കടലിൽ അനുഭവപ്പെട്ട 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് പിന്നാലെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഏകദേശം പത്ത് അടി (3 മീറ്റർ) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നും തീരദേശവാസികൾ ഉടൻ മാറണമെന്നും ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ 80 സെന്റിമീറ്റർ ഉയരത്തിലുള്ള തിരമാലകൾ തീരത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ നൽകിയ ആദ്യ സുനാമി മുന്നറിയിപ്പുകൾ മണിക്കൂറുകൾക്ക് ശേഷം പിൻവലിച്ചെങ്കിലും, 8.0 തീവ്രതയ്ക്ക് മുകളിലുള്ള വൻ ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനത്തിന്റെ പ്രകമ്പനം ടോക്കിയോ വരെ അനുഭവപ്പെട്ടു. ബുള്ളറ്റ് ട്രെയിൻ സർവീസുകൾ തടസ്സപ്പെടുകയും നൂറുകണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തെങ്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി 1,70,000-ത്തിലധികം ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി സനേ തകൈച്ചി അഭ്യർത്ഥിച്ചു. 2011-ലെ ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ സർക്കാർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ലോകത്തെ ശക്തമായ ഭൂകമ്പങ്ങളിൽ പത്ത് ശതമാനവും ജപ്പാനിലാണ് സംഭവിക്കുന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ രാജ്യം അതീവ...

Read More

സൗറിമോയിൽ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ

അംഗോളയിലെ ലുണ്ടാ സുൾ പ്രവിശ്യയുടെ തലസ്ഥാനമായ സൗറിമോ നഗരം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗോളൻ സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിന് ആതിഥേയത്വം വഹിച്ചു. സായുധപോരാട്ടങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് മൂലം സമീപകാലത്ത് വലിയ ജനസംഖ്യാ വർധനവ് രേഖപ്പെടുത്തിയ നഗരമാണിത്. പ്രാദേശിക സമയം തിങ്കളാഴ്ച (ഏപ്രിൽ 20) രാവിലെ 9:20 ന് മാർപാപ്പ സൗറിമോയിൽ വിമാനമിറങ്ങി. ദിയോലിൻഡ റോഡ്രിഗസ് വിമാനത്താവളത്തിനു സമീപമുള്ള ഒരു വൃദ്ധസദനം സന്ദർശിച്ചുകൊണ്ടാണ് പാപ്പ തന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരോടുള്ള സഭയുടെ കരുതൽ വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദർശനം. തുടർന്ന്, അൽപനേരത്തെ വിശ്രമത്തിനു ശേഷം സൗറിമോ സ്ക്വയറിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നഗരത്തിലെ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായിരുന്നു ഇത്. ഉച്ചഭക്ഷണത്തിനു ശേഷം, ഉച്ചയ്ക്ക് 1:45 ന് മാർപാപ്പ സൗറിമോയിൽ നിന്ന് ലുവാണ്ടയിലേക്ക് തിരിച്ചു. അവിടെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയിൽ വച്ച് ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, മറ്റ് അജപാലന പ്രവർത്തകർ എന്നിവരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തും. രാജ്യത്തെ സഭയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി മാർപാപ്പ പ്രത്യേക പ്രസംഗം നടത്തും. അംഗോളയിലെ തന്റെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക പരിപാടികൾ ലുവാണ്ടയിലെ ഈ കൂടിക്കാഴ്ചയോടെ അവസാനിക്കും. ഏപ്രിൽ 21 ചൊവ്വാഴ്ച, മാർപാപ്പ അംഗോളയിൽ നിന്ന് അവസാന ലക്ഷ്യസ്ഥാനമായ ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിലേക്ക്...

Read More