Author: George Kakkanatt

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചത് 1,233 പേര്‍ക്ക്; മരണം 34; ഗുജറാത്തില്‍ ഇന്ന് മരിച്ചത് 28 പേര്‍; കേസുകള്‍ 380

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 1,233 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതുവരെ 16,758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 651 ആയി. ഗുജറത്തില്‍ ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 380 പേര്‍ക്കാണ്. ഇന്ന് 28 കോവിഡ് ബാധിതര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 396 ആയി. രോഗികള്‍ 6,625...

Read More

മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുകയാണ്. പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ ഇവരെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച്‌ 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചു വരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ഡല്‍ഹിയിലും 348 പേര്‍ പഞ്ചാബിലും 89 പേര്‍ ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്. റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്‍റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച്‌ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര ഗവണ്‍മെന്‍റുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവര്‍ 6802 ആണ്. 20,31,89 പേര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകള്‍ വിതരണം ചെയ്തു. തമിഴ്നാട്ടില്‍നിന്ന് 4298 പേരും കര്‍ണാടകത്തില്‍നിന്ന് 2120 പേരും മഹാരാഷ്ട്രയില്‍നിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുള്ളതെന്നും മുഖ്യമന്ത്രി...

Read More

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ ഏഴു ദിവസം തന്നെ; ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇളവ്

തിരുവനന്തപുരം: പ്രവാസികള്‍ക്കെല്ലാം ഏഴു ദിവസമായിരിക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ നിരീക്ഷണ കാലയളവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മാനദണ്ഡത്തിെന്‍റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും സര്‍ക്കാര്‍ ക്വാറന്‍റീന്‍ 14 ദിവസമാക്കുമെന്ന പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. ക്വാറന്‍റീന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഇതിലെ തീരുമാനം. ക്വാറന്‍റീനില്‍ കഴിയുന്നവരെ ഏഴു ദിവസത്തിനു ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. രോഗമില്ലാത്തവരെ ശേഷിക്കുന്ന ഏഴു ദിവസത്തെ നിരീക്ഷണത്തിന് വീടുകളിലേക്കയക്കും. രോഗമുള്ളവരെ ആശുപത്രിയിലേക്കും. ഗര്‍ഭിണികളെയും ചെറിയ കുഞ്ഞുങ്ങളെയും നേരെ വീടുകളിലേക്കയക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളിെല നിരീക്ഷണം ബാധകമല്ല. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്‍റീനില്‍ വേണം. എല്ലാ രാജ്യങ്ങളിലെയും മലയാളികളെ തിരിച്ചെത്തിക്കാനാണ് ഉദ്ദേശം. മുന്‍ഗണന ഗള്‍ഫിലുള്ളവര്‍ക്കാണ്. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിനും പ്രവാസികളെ എത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തേ കണ്ണൂര്‍ ഉള്‍പ്പെട്ടിരുന്നില്ല. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവിെന്‍റ കാര്യത്തില്‍ തനിക്കൊന്നും പറയാനാകില്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി...

Read More

കൊറോണ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു, സ്‌കൂളുകള്‍ ഈ വര്‍ഷമില്ല, മരണം 72,000 കടന്നു

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹ്യൂസ്റ്റണ്‍: ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം സംബന്ധിച്ച വൈറ്റ്ഹൗസ് നിലപാട് ആശങ്ക ഉണര്‍ത്തുന്നു. ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കിയതിന്റെ തൊട്ടു പിന്നാലെ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലനിര്‍ത്തുമെന്നും വ്യക്തമാക്കി. മരണം വര്‍ധിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കാനിരിക്കുമ്പോഴും ടാസ്‌ക്ക് ഫോഴ്‌സ് പിരിച്ചു വിടുന്നത് കൂടുതല്‍ പരാതിക്കിടയാക്കിയേക്കുമെന്ന തിരിച്ചറിവിലാണ് പ്രസിഡന്റ് മലക്കം മറിഞ്ഞത്. ഉപദേഷ്ടാക്കള്‍ ഡോ. ആന്റണി ഫൗസിയും ഡെബോറ ബിര്‍ക്‌സും തുടരും. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് ‘അനിശ്ചിതമായി തുടരും’ എന്നാണ് ഇതു സംബന്ധിച്ച് ട്രംപിന്റെ പുതിയ നിലപാട്. രണ്ട് മാസമായി ഗ്രൂപ്പിനെ നയിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മെയ് അവസാനത്തോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററില്‍ ട്രംപിന്റെ പ്രഖ്യാപനം വന്നത്. ടാസ്‌ക് ഫോഴ്‌സിന്റെ ആസന്ന മരണത്തെക്കുറിച്ച് സമീപകാല ദിവസങ്ങളില്‍ ചില സൂചനകള്‍ ലഭ്യമായിരുന്നു. സാധാരണപോലെ പാനല്‍ ശനിയാഴ്ച യോഗം ചേര്‍ന്നില്ല, തിങ്കളാഴ്ച ഒരു മീറ്റിംഗ് റദ്ദാക്കി. പ്രസിഡന്റ് തന്റെ ന്യൂസ് ഫീഡുകള്‍ ടാസ്‌ക് ഫോഴ്‌സിന്റെ മീറ്റിംഗുകളുമായി ലിങ്കുചെയ്യുന്നത് നിര്‍ത്തി, പരസ്യമായി അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ സാന്നിധ്യവും അവസാനിപ്പിച്ചിരുന്നു. വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി കുത്തിവയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിച്ചതിനുശേഷമാണ് ഈ മാറ്റം പ്രകടമായത്. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ എല്‍. ബിര്‍ക്‌സ് ഉള്‍പ്പെടെ, ഈ നടപടികള്‍ സ്വീകരിക്കരുതെന്ന് അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചേക്കും. ട്രംപിന്റെ പ്രസ്താവനകള്‍ പലപ്പോഴും തെറ്റിദ്ധാരണജനകമായിരുന്നുവെന്ന് ബിര്‍ക്‌സിന് അഭിപ്രായമുണ്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ പ്രസിഡന്റ് പ്രോത്സാഹിപ്പിച്ച മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രാപ്തിയെക്കുറിച്ചോ ടാസ്‌ക് ഫോഴ്‌സ് മൗനം പാലിച്ചിരുന്നു. അതേസമയം, കൊറോണ മരണസംംഖ്യ ഉയരുകയാണെങ്കിലും കോവിഡ് നിയന്ത്രണവിധേയമായതിന്റെ സൂചനകളാണ് അമേരിക്കയിലെങ്ങും. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ രാജ്യവ്യാപകമായി കോവിഡ് വരുതിയിലാണെന്ന് ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാമൂഹ്യ വിദൂര നടപടികള്‍ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചെങ്കിലും അത്‌ലാന്റയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ന്യൂയോര്‍ക്ക് സബ് വേ പ്രവര്‍ത്തനമാരംഭിച്ചു. ന്യൂജേഴ്‌സിയിലും ഇളവുകള്‍ക്ക് തുടക്കമായിട്ടുണ്ട്. എന്നാല്‍, ഈ വസന്തകാലത്ത് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലേക്ക് മടങ്ങിവരില്ല. 46 യുഎസ് സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡിസിയും സ്‌കൂള്‍ വര്‍ഷം മുഴുവന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കന്‍ സമോവ, ഗുവാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, പ്യൂര്‍ട്ടോ റിക്കോ, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നീ അഞ്ച് യുഎസ് പ്രദേശങ്ങളിലെ സ്‌കൂളുകളും സ്‌കൂള്‍ വര്‍ഷത്തിന്റെ ശേഷിച്ചകാലത്തേക്ക് അടച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മരണം 72, 334 ആയി. രോഗബാധിതരുടെ ആകെ എണ്ണം 1,238,801 ആയി ഉയര്‍ന്നു. രണ്ടു ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നേഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടി തുടങ്ങിയതോടെയാണ് മരണനിരക്ക് കൂടുതലായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയിലുടനീളമുള്ള മരണനിരക്കിന്റെ ഭൂരിഭാഗവും പ്രത്യേക പ്രദേശങ്ങളിലായിരുന്നുവെന്നും അതു കൊണ്ട് തന്നെ രാജ്യം പൂര്‍ണ്ണമായും അടച്ചിടേണ്ടതില്ലെന്നും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള സ്‌റ്റേറ്റ് ഡാറ്റയുടെ വിശകലനത്തില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാര്‍ച്ച് പകുതി മുതല്‍ സാധാരണയേക്കാള്‍ 23,000 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇല്ലിനോയിസ്, മസാച്യുസെറ്റ്‌സ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലും മാര്‍ച്ച് 15 നും ഏപ്രില്‍ 11 നും ഇടയില്‍ ആയിരത്തിലധികം മരണങ്ങള്‍ ഉണ്ടായി. കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നിവയുള്‍പ്പെടെയുള്ള വലിയ സംസ്ഥാനങ്ങളില്‍, പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ മരണങ്ങളുടെ വര്‍ദ്ധനവ് വളരെ മിതമായിരുന്നു, പക്ഷേ മരണനിരക്ക് ഇപ്പോള്‍ സാധാരണയേക്കാള്‍ കൂടുതലാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച് ഒരു മണിക്കൂറിന് ശേഷം, മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി സബ്‌വേ സംവിധാനം നാല് മണിക്കൂര്‍ നേരത്തേക്ക് അടച്ചു. സബ്‌വേയില്‍ നിന്നും നാല് മണിക്കൂറിനുള്ളില്‍ റോളിംഗ് സ്‌റ്റോക്ക് അണുവിമുക്തമാക്കാന്‍ വേണ്ടിയായിരുന്നു ഇത്. കൊറോണ ന്യൂയോര്‍ക്ക് നഗരത്തെ വിഴുങ്ങിയതിനുശേഷം, വൈറസ് ട്രാന്‍സിറ്റ് വര്‍ക്ക്‌ഫോഴ്‌സിനെ ബാധിച്ചിരുന്നു. നൂറോളം തൊഴിലാളികള്‍ മരിച്ചു, ആയിരക്കണക്കിന് ആളുകള്‍...

Read More

ഖത്തറില്‍ നിന്ന് നാളെ കൊച്ചിയിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മാറ്റി

ദോഹ : ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം. പ്രവാസികളേയും കൊണ്ട് നാളെ ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി. വൈകിട്ട് പ്രാദേശിക സമയം ഏഴിന് ദോഹയില്‍ നിന്ന് വിമാനം കൊച്ചിക്ക് പുറപ്പെടും. ഗള്‍ഫില്‍ നിന്ന് തന്നെ പുറപ്പെടേണ്ടിയിരുന്ന ആദ്യ മടക്ക യാത്രാവിമാനമായിരുന്നു നാളെ 11.30ന് ദോഹയില്‍ നിന്നുള്ള വിമാനം. 200 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിന്റെ നടപടിക്രമങ്ങളെല്ലാം ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കാരണമെന്നാണ് സൂചന. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ന് രാവിലെ തുടക്കമായി. എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഐസിസിയില്‍ നേരിട്ടെത്തിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത്. കൊച്ചിയിലേക്ക് 16,000 ഇന്ത്യന്‍ രൂപയാണ് നിരക്ക്. അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാന സമയത്തില്‍...

Read More