Author: George Kakkanatt

ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ്‌ വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍ പരക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അമേരിക്കയടക്കം പല വന്‍കിട രാജ്യങ്ങളും കോവിഡ്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ത്തുടങ്ങിയത് മുന്നില്‍ക്കണ്ടാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വൈറസ് വ്യാപനം വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോക്ഡൗൺ ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നതും വിദൂരമായിരിക്കും. ജനീവയിൽ നടന്ന ഒരു വെർച്വൽ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാവരേയും പോലെ നിയന്ത്രണങ്ങളില്‍ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും. അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കൊറോണ വീണ്ടും തിരിച്ചുവരാന്‍ കാരണമാകുമെന്നും കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ചില രാജ്യങ്ങൾ ഇപ്പോൾ lock down ഇളവുകള്‍ നല്‍കികൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നുണ്ട്. പുതിയ നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് അവയുടെ ആഘാതം സമയമെടുത്ത് വിലയിരുത്തുകയും ആവശ്യമായ നടപടികൾ ക്രമേണ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന lock down നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കരുതെന്ന മുന്നറിയിപ്പ് പല ഘട്ടങ്ങളിലായി ലോകാരോഗ്യ സംഘടന നല്‍കി വരുന്നുണ്ട്. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുന്നത് കടുത്ത രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ്...

Read More

കോവിഡ് വ്യാപിച്ചത് ചൈനയുടെ തെറ്റ് അല്ലെങ്കില്‍ കഴിവില്ലായ്മ; അഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: കോവിഡ് വ്യാപന വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കില്‍ ചൈനയുടെ കഴിവില്ലായ്മയോ ആണ് കോവിഡ് ലോകം മുഴുവന്‍ വ്യാപിക്കുവാന്‍ കാരണമായതെന്ന് ട്രംപ് പറഞ്ഞു. ഉത്ഭവ സ്ഥാനത്തു തന്നെ വൈറസിനെ തടയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാന്‍ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ എന്തോ സംഭവിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. ഒന്നുകില്‍ ഇത് ചൈനയുടെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റാണ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മയാണ്. ചെയ്യേണ്ട ജോലി അവര്‍ ചെയ്തില്ല. ഇത് വളരെ മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമായി. 76,000 ആളുകള്‍ ഇവിടെ കോവിഡ് ബാധിച്ചു...

Read More

എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയനാകുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ട്രംപിന്‍റെ തീരുമാനം. അയാളെ എനിക്ക് നന്നായി അറിയാം. നല്ല മനുഷ്യനാണ്. പക്ഷെ അദേഹവുമായി ഞാന്‍ ചെറിയ രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും അദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടു പേരും പരിശോധനയ്ക്കു വിധേയരായിരുന്നു. വൈറ്റ്ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വൈസ് പ്രസിഡന്‍റും വൈറ്റ് ഹൗസിലെ മറ്റു ജീവനക്കാരും എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയരാകാറുണ്ട്. ഇന്നലെയും ഇന്നും ഞാന്‍ പരിശോധനയ്ക്കു വിധേയനായി. നെഗറ്റീവായിരുന്നു പരിശോധന ഫലമെന്നും ട്രംപ്...

Read More

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുമെന്ന് ഡോ. മാര്‍ക് മല്ലിഗന്‍

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്:കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് മല്ലിഗന്‍. ‘വര്‍ഷങ്ങളെടുത്ത് ചെയ്യേണ്ട കാര്യമാണ് നമ്മള്‍ മാസങ്ങള്‍ക്കുള്ളില്‍ ചെയ്യുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലെ വാക്‌സിന്‍ സെന്റര്‍ ഡയരക്ടറാണ് ഇദ്ദേഹം. മരുന്ന കമ്പനികളായ Pfizer onc, biontech se എന്നിവയുമായി ചേര്‍ന്ന് വാക്‌സിന്‍ പരീക്ഷണം നടത്തി വരികയാണ് ഇദ്ദേഹം. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ കൊവിഡ് പരീക്ഷണം നടത്താനിരിക്കെയാണ് ഡോക്ടറുടെ പരാമര്‍ശം.വാക്‌സിന്‍ ഫലപ്രദവും ശരീരത്തില്‍ സ്വീകരിക്കപ്പെടുമോ എന്നും ആന്റി ബോഡി ഉല്‍പാദിപ്പിക്കുമോ എന്നും ആദ്യം ഞങ്ങള്‍ക്കറിയണം.ഇത് കൊവിഡില്‍ നിന്നും സംരക്ഷണം നല്‍കുമോ എന്നതാണ് അടുത്ത ചോദ്യം അതിനു കുറച്ചു മാസങ്ങളെടുക്കും. കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ഈ വര്‍ഷമവസാനമോ അടുത്ത വര്‍ഷം ആദ്യമോ എടുക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍...

Read More

കേരളത്തിലെത്തിയ പ്രവാസികളില്‍ രോഗ ലക്ഷണമുള്ള എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ആദ്യ രണ്ട് വിമാനങ്ങളില്‍ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുന്‍ കൂട്ടി നിശ്ചയിച്ച ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് എട്ടുപേരെ ആശുപത്രിയിലേക്കും മാറ്റി. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. 182 യാത്രക്കാരുമായാണ് ദുബായില്‍ നിന്നും വിമാനം കരിപ്പൂരില്‍ എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം 189 യാത്രക്കാരുമായി വിമാനം എത്തുമെന്നായിരുന്നു. എന്നാല്‍, പിന്നീട് 182 യാത്രക്കാരെ ഉള്‍പ്പെടുത്തി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും അഞ്ച് പേര്‍ കുഞ്ഞുങ്ങളുമാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. അബുദാബിയില്‍നിന്നും 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.08നാണ് വിമാനം കൊച്ചിയുടെ മണ്ണിലിറങ്ങിയത്.യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമാണ്...

Read More